ഒരു മുട്ടയുടെയോ വലിയ ലോലിപോപ്പിന്റെയോ വലിപ്പം വരുന്ന ലോകത്തിലെ അപൂർവ്വ ഇനം വജ്രം വിൽപ്പനയ്‌ക്കെത്തുന്നു . അടുത്ത മാസമാണ് ലേലം . പന്ത്രണ്ട് മില്യൺ തൊട്ട് മുപ്പത് മില്യൺ ഡോളർ വരെ വില ലഭിക്കും എന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത് .
കുറ്റമറ്റതും തിളക്കത്തിൽ മുന്നിൽ നിൽക്കുന്നതുമായ 102 കാരറ്റ് വജ്രം , ഈ ഇനത്തിൽ പെടുന്ന വജ്രങ്ങളിൽ വെച്ച് ലേലത്തിൽ വെക്കപ്പെടുന്ന ഓവൽ ആകൃതിയിൽ ഉള്ള രണ്ടാമത്തെ വലിയ വജ്രമാണ് . 2013 ൽ 118 കാരറ്റ് ഉള്ള വജ്രം ലേലത്തിൽ വെച്ചപ്പോൾ ലഭിച്ചത് 30 .8 മില്യൺ ഡോളറാണ് .
ഡി കളർ കുറ്റമറ്റതോ ആന്തരികമായി കുറ്റമറ്റതോ ആയ നൂറ് കാരറ്റിന് മേൽ വരുന്ന ഏഴു വെളുത്ത വജ്രങ്ങൾ മാത്രമാണ് ഇതിന് മുൻപ് ലേലത്തിൽ വെച്ചിട്ടുള്ളത് .ഒക്ടോബർ 5 ന് ഹോങ്കോങ്ങിലെ സോതെബിസിൽ വെച്ച് കരുതൽ ധനം ഇല്ലാതെ ഒറ്റ തവണ ലേലം ആണ് ഈ വജ്രത്തിന് നിശ്ചയിച്ചിട്ടുള്ളത് .
2018 ൽ കനേഡിയൻ പ്രവിശ്യയായ ഒന്റാറിയോയിലെ വിക്ടർ മൈനിൽ നിന്ന് കണ്ടെത്തിയ 271 കാരറ്റ് അസംസ്കൃത വജ്രത്തിൽ നിന്നും മുറിച്ചെടുത്തു ഒരു വർഷത്തോളം എടുത്ത മിനുക്ക് പണികൾക്ക് ശേഷമാണ് ശുദ്ധമായ 102 കാരറ്റ് വരുന്ന ഈ വജ്രം ഉല്പാദിപ്പിച്ചത് .
ഏറ്റവും പ്രശസ്തമായ രണ്ട് വലിയ വജ്രങ്ങൾ – കോ-ഇ-നൂർ, കുള്ളിനൻ 1 എന്നിവ ബ്രിട്ടീഷ് രാജവാഴ്ചയിൽ പെട്ടവയും ബ്രിട്ടീഷ് കിരീടാഭരണങ്ങളുടെ ഭാഗമാവുകയും ചെയ്യുന്നു. ഏറ്റവും കൂടുതൽ വിലക്ക് വജ്രമോ ആഭരണമോ വിറ്റത് ലോക റെക്കോർഡ് ആയത് 2017 ലാണ് . 59.60 കാരറ്റ് ഫാൻസി വിവിഡ് പിങ്ക് ഡയമണ്ട് 71.2 മില്യൺ ഡോളറിന് ഹോങ്കോംഗ് ജ്വല്ലറി കമ്പനിയായ തായ് ഫൂക്കിന് വിറ്റതാണ് ലോക റെക്കോർഡ് ആയത് .
Comments