ചരിത്രകഥകളിലും പാഠപുസ്തകങ്ങളിലും വീരനെന്ന് വിശേഷണം നൽകിയ അക്ബർ ചക്രവർത്തി ഭയന്നത് ഒരു സ്ത്രീയുടെ മുന്നിലാണ്.
കിരൺ ദേവി രത്തോർ ! ഇതാണ് ആ വനിതയുടെ പേര്. ജയ്പൂർ മ്യൂസിയത്തിൽ അക്ബറിന്റെ നെഞ്ചിൽ ചവിട്ടി കഠാരയുമേന്തി നിൽക്കുന്ന കിരൺ ദേവിയുടെ ചിത്രം കാണാം. രാജസ്ഥാൻ പ്രദേശങ്ങളിൽ കിരൺ ദേവി പ്രശസ്തയാണെങ്കിലും ഭാരതത്തിലെ എല്ലാവർക്കും അറിയണമെന്നില്ല. മോശമായി പെരുമാറാൻ ശ്രമിച്ച അക്ബറിനെ ജനക്കൂട്ടത്തിൽ വെച്ച് വിറപ്പിച്ച കിരൺ ദേവിയെ പരിചയപ്പെടാം.
ചരിത്രകഥകളിൽ പ്രശംസിക്കാൻ മറന്നുപോയ വ്യക്തിയായിരുന്നു കിരൺ ദേവി. എന്നാൽ എന്തുകൊണ്ട് ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്ത അക്ബർ നല്ലവനായി വാഴ്‌ത്തപ്പെടുന്നു .
കിരൺ ദേവിയുടെ ധീര കഥ അറിയാം ഇനി. മുഗൾ കാലഘട്ടത്തിൽ ഇന്ത്യ സന്ദർശിച്ച നിക്കോളോ മാനുച്ചിയും 1615ൽ ഇന്ത്യ സന്ദർശിച്ച തോമസ് കൊറിയാറ്റും തങ്ങളുടെ പുസ്തകങ്ങളിൽ ആണ് ഇക്കാര്യങ്ങൾ സൂചിപ്പിച്ചിരിക്കുന്നത്.
രാജ്പുതിലെ മഹാറാണ പ്രതാപിന്റെ സഹോദരൻ ശക്തി സിംഗിന്റെ പുത്രിയായിരുന്നു കിരൺ ദേവി. പൃഥ്വിരാജ് എന്ന വ്യക്തിയെ വിവാഹം ചെയ്ത കിരൺ ദേവി ഡൽഹിയിൽ സമാധാനപരമായ ജീവിതം നയിക്കുകയായിരുന്നു.
എല്ലാ വർഷവും മീന ബസാറിൽ സ്ത്രീകൾക്ക് മാത്രം പ്രവേശനമുള്ള നൂറോസ് മേള ആയിരുന്നു അക്ബർ നടത്താറുള്ള പ്രധാന ആഘോഷം. രാജ്പുതിലെ സ്ത്രീകളുടെ ആഘോഷ ദിവസങ്ങൾ ആയിരുന്നു ഇത്. ഈ ആഘോഷങ്ങളിൽ പങ്കെടുക്കാൻ കിരൺ ദേവിയും ആഗ്രഹിച്ചിരുന്നു. സ്ത്രീകൾക്കായുള്ള വസ്ത്രങ്ങളും ആഭരണങ്ങളും വില കൂടിയതും മനോഹരവുമായ വസ്തുക്കളുമായിരുന്നു മേളയിൽ ഉണ്ടായിരുന്നത്.
എല്ലാ വർഷവും നടക്കുന്ന ഈ പരിപാടിയിൽ അക്ബറും സ്ത്രീവേഷത്തിൽ എത്താറുണ്ടെന്ന് പലർക്കും അറിയില്ലായിരുന്നു. അദ്ദേഹത്തെയാണ് ‘അക്ബർ ദി ഗ്രേറ്റ്‍’ എന്ന പേരിൽ നമ്മൾ പാഠപുസ്തകങ്ങളിൽ വിശേഷിപ്പിക്കുന്നത്.
മേളയിൽ വന്ന കിരൺ ദേവിയുടെ ഭംഗിയിൽ അക്ബർ ആകൃഷ്ടനായി. മഹാറാണ പ്രതാപിന്റെ സഹോദരപുത്രിയാണ് കിരൺ ദേവിയെന്ന് അറിഞ്ഞിട്ടും തന്റെ വികാരങ്ങൾക്ക് തടയിടാൻ അക്ബറിന് സാധിച്ചില്ല. കിരൺ ദേവിയെ പിന്തുടർന്ന അക്ബർ അവസരം കിട്ടിയപ്പോൾ കിരൺ ദേവിയെ തൊടാൻ ശ്രമിക്കുകയും അന്ന് രാത്രിയിൽ കിടക്ക പങ്കിടാൻ ഉള്ള ആഗ്രഹം പങ്കുവെക്കുകയും ചെയ്തു. ഞൊടിയിടയിൽ താൻ സൂക്ഷിച്ചിരുന്ന കഠാര പുറത്തെടുക്കുകയും അക്ബറിനെ നിലത്ത് വീഴ്‌ത്തി കിരൺ ദേവി അക്ബറിന്റെ കഴുത്തിൽ കഠാര വെക്കുകയും ചെയ്തു.
അക്ബറിന്റെ നെഞ്ചിൽ ചവിട്ടി നിന്നതിന് ശേഷം മേവാറിലെ രാജകുമാരിയാണ് താനെന്നും ശത്രുവിന് മുന്നിൽ കീഴടങ്ങാതെ ശത്രുവിനെ വധിക്കുന്നതാണ് തങ്ങളുടെ രീതിയെന്നും കിരൺ ദേവി പറഞ്ഞു. നാളിതുവരെ അക്ബറിന് ഇത്തരത്തിലൊരു അനുഭവം ഉണ്ടായിട്ടില്ല. തന്നെ വെറുതെ വിടണമെന്ന് അക്ബർ കിരൺ ദേവിയോട് അപേക്ഷിച്ചു. തുടർന്ന് ഇനി മേലാൽ നൂറോസ് മേള നടത്തരുത് എന്ന കിരൺ ദേവിയുടെ നിബന്ധനയും അക്ബർ അനുസരിക്കാമെന്ന് സമ്മതിച്ചു. ശേഷം കിരൺ ദേവി അക്ബറിനെ വെറുതെ വിടുകയും ആൾക്കൂട്ടത്തിന് നടുവിൽ അപമാനിതനായ അക്ബർ തലയും താഴ്‌ത്തി നടന്നുനീങ്ങുകയും ആയിരുന്നു എന്നും ഈ പുസ്തകങ്ങളിൽ പറയുന്നു.
സ്ത്രീ ശാക്തീകരണത്തിന് നല്ലൊരു ഉദാഹരണമായ കിരൺ ദേവിയുടെ വീരകഥ വരും തലമുറ അറിയണം. പാഠപുസ്തകങ്ങളിലെ വീരകഥകൾക്കുപുറമേ ചരിത്രത്താളുകളിൽ മണ്മറഞ്ഞ് പോകുന്ന ഇത്തരം കഥകൾ അവർക്ക് പ്രചോദനമാകണം.
Comments