പാറ്റ്‌ന: ബീഹാര്‍ പോലീസില്‍ ചലനമുണ്ടാക്കിയ മുന്‍ മേധാവി നിതീഷ് കുമാറിന്റെ രാഷ്‌ട്രീയ തട്ടകത്തിലേയ്‌ക്ക്. മുന്‍ ഡിജിപി ഗുപ്‌തേശ്വര്‍ പാണ്ഡെയാണ് ജനതാദള്‍ യുണൈറ്റഡിലേയ്‌ക്ക് എത്തുന്നത്. ഇന്ന് ഔദ്യോഗികമായി ഗുപ്‌തേശ്വര്‍ പാണ്ഡെ പാർട്ടി അംഗത്വം സ്വീകരിക്കും.
ബീഹാറില്‍ തെരഞ്ഞടുപ്പ് അടുക്കാനിരിക്കെയാണ് പാണ്ഡെയുടെ രാഷ്‌ട്രീയ പ്രവേശനം എന്നത് ശ്രദ്ധേയമാണ്. പാണ്ഡെ തെരഞ്ഞെടുപ്പിന് മത്സരിക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. ഒക്ടോബര്‍ 28, നവംബര്‍ 3, 7 തീയതികളിലാണ് ബീഹാറിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടെണ്ണല്‍ നവംബര്‍ 10ന് നടക്കും.
സുശാന്ത് സിംഗ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട കേസ്സില്‍ ബീഹാര്‍ പോലീസും മുംബൈ പോലീസും തമ്മിലുള്ള ഉരസലിന് പ്രധാന കാരണം ഗുപ്‌തേശ്വര്‍ പാണ്ഡെയായിരുന്നു. വിരമിക്കുന്നതിന് മുന്നേ പ്രധാനപ്പെട്ട കേസ്സ് എങ്ങനേയും തെളിയിക്കണമെന്ന വാശിയിലായിരുന്നു പാണ്ഡെ. നിതീഷിന്റെ പിന്തുണയുണ്ടായിരുന്ന പാണ്ഡെ സുശാന്ത് കേസ്സിലെ പ്രതി റിയാ ചക്രബര്‍ത്തിക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ മഹാരാഷ്‌ട്രാ മാദ്ധ്യമങ്ങള്‍ ഏറ്റെടുത്ത് വിവാദമാക്കിയിരുന്നു.
Comments