ദോഹ: 2020 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ ഖത്തർ എയർവെയ്സിന് 1.92 കോടി ഡോളറിന്റെ(698.88 കോടി റിയാല്‍) നഷ്ടം. കോവിഡ് മഹാമാരിയും ഖത്തറിനെതിരെ ചതുര്‍രാഷ്ട്ര സഖ്യം തുടരുന്ന ഉപരോധവുമാണ് നഷ്ടകാരണ കമ്പനിയുടെ വാർഷിക റിപ്പോർട്ടിൽ പറയുന്നു. കോവിഡ് കാലത്ത് ഒട്ടുമിക്ക വിമാന കമ്പനികളും സർവീസ് നിർത്തിയപ്പോൾ ഏറ്റവും കൂടുതൽ സർവീസ് നടത്താനാണ് ഖത്തർ എയർവേസ് ശ്രമിച്ചത്. വ്യോമയാന ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളിയാണ് മൂന്ന് അയല്‍ രാജ്യങ്ങളുടെ ഉപരോധത്തിലൂടെ കഴിഞ്ഞ മൂന്നു വര്‍ഷമായി ഖത്തര്‍ എയര്‍വേയ്സ് നേരിടുന്നത്. എന്നാല്‍ കോവിഡ് മൂലം വ്യോമയാന മേഖലയിലുണ്ടായ സ്തംഭനം എയർലൈന്‍സിന് ഏറ്റവും ബുദ്ധിമുട്ടേറിയ വർഷമായി 2019-20നെ മാറ്റി.
നഷ്ടം കനത്തതെങ്കിലും മുൻ വർഷത്തെ അപേക്ഷിച്ച് മൊത്ത വരുമാനത്തിൽ 6.4 ശതമാനം വർധനവുണ്ട്. മൊത്ത വരുമാനം 5,110 കോടി റിയാൽ ആയിരുന്നു. 3.24 കോടി ആളുകളാണ് ഖത്തര്‍ എയർവേസില്‍ യാത്രചെയ്തത്. മുൻ വർഷത്തെ അപേക്ഷിച്ച് 9.8 ശതമാനം വർധന. പ്രതികൂല സാഹചര്യങ്ങൾ ഒഴിവായിരുന്നുവെങ്കിൽ മികച്ച ലാഭം കൈവരിക്കാനാവുമായിരുന്നു എന്ന് ഖത്തർ എയർവേസ് ചീഫ് എക്സിക്യൂട്ടിവ് അക്ബർ അൽ ബേക്കർ പറഞ്ഞു. കോവിഡ് കാലത്തും മുപ്പതോളം കേന്ദ്രങ്ങളിലേക്ക് സർവീസ് നടത്താനായത് നേട്ടമാണ്. ആറ് ഭൂഖണ്ഡങ്ങളിലായി 90 ലേറെ കേന്ദ്രങ്ങളിലേക്ക് 650ലേറെ വാരാന്ത്യ സർവീസുകൾ ഇപ്പോഴുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments