ദോഹ: ഇന്ത്യയുടെ 8 നാവിക സേനാംഗങ്ങളെ വധശിക്ഷയ്‌ക്ക് വിധിച്ച നടപടയിൽ ഇന്ത്യ നൽകിയ അപ്പീലിന് ഖത്തർ കോടതിയുടെ അംഗീകാരം. അപ്പീൽ പരിശോധിച്ച ശേഷം ഖത്തർ കോടതി വാദം കേൾക്കുന്ന തീയതി നിശ്ചയിക്കുമെന്നാണ് റിപ്പോർട്ടുകൾ.
അൽ-ദഹ്റ ഗ്ലോബൽ ടെക്നോളജീസ് ആൻഡ് കൺസൾട്ടൻസിയുമായി ചേർന്നാണ് ഇവർ ജോലി ചെയ്തിരുന്നത്. എന്നാൽ 2022 ഓഗസ്റ്റിൽ ചാരവൃത്തി ആരോപിച്ച് നാവികരെ ഖത്തർ അറസ്റ്റ് ചെയ്യുകയായിരുന്നു. നാവികരെ സംരക്ഷിക്കുന്നതിനായി എല്ലാവിധ നിയമസഹായവും നൽകുമെന്ന് വിദേശകാര്യ മന്ത്രാലയം വാർത്താകുറിപ്പിൽ അറിയിച്ചു.
ഇന്ത്യൻ നയതന്ത്ര പ്രതിനിധികൾ നാവികരുടെ മോചനത്തിനായി പ്രവർത്തിക്കുകയാണ്. കേസിന് രഹസ്യ സ്വഭാവമുള്ളതിനാൽ അടിസ്ഥാനരഹിതമായ വാർത്തകൾ പ്രചരിപ്പിക്കുന്നതിൽ നിന്നും വിട്ടുനിൽക്കണമെന്ന് വിദേശകാര്യ വക്താവ് മാദ്ധ്യമങ്ങളോട് ആവശ്യപ്പെട്ടു.