മനാലി: തോക്ക് കൈവശം വയ്ക്കാനുള്ള നിയമാനുമതി സ്വയം മേലാളൻ ചമയാനുള്ളതായി ആരും കരുതേണ്ടെന്ന് കോടതി. ഹിമാചൽപ്രദേശ് ഹൈക്കോടതിയാണ് ആയുധ ലൈസൻസുകളെ സംബന്ധിച്ച പൊതു ധാരണ തിരുത്തുന്ന പരാമർശം നടത്തിയത്. സംസ്ഥാനത്തെ വ്യാജലൈസൻസു കളെപ്പറ്റിയുള്ള പരാതി പരിഗണിക്കവേയാണ് ഹൈക്കോടതി തോക്കുകളുടെ നിയമാനുമതിയെ കർശനമായി പരിശോധിക്കണമെന്ന നിർദ്ദേശം സംസ്ഥാന ആഭ്യന്തര വകുപ്പിന് നൽകിയത്.
ഹിമാചൽ ഹൈക്കോടതിയിലെ ഡിവിഷൻ ബഞ്ചിലെ ജസ്റ്റിസ് ത്രിലോക് സിംഗ് ചൗഹാനും ജ്യോത്സനാ റേവൽ ദുവയുമാണ് സുപ്രധാന പരാമർശം നടത്തിയത്. തോക്കുകൾ സമൂഹ്യവിരുദ്ധന്മാരുടെ കൈകളിലെത്തുകയാണ്. ഇത്തരം വിഷയത്തിൽ സുരക്ഷാ വകുപ്പ് അതീവ ജാഗ്രതയാണ് പുലർത്തേണ്ടതെന്നും കോടതി വ്യക്തമാക്കി.
തന്റെ കൈവശമുള്ള രണ്ട് തോക്കുകളുടെ ലൈസൻസുകൾ റദ്ദാക്കിയതിനെതിരെ ഒരു വ്യക്തി നൽകിയ പാരാതിയിലാണ് കോടതി നിർദ്ദേശം നൽകിയത്. സംസ്ഥാന തലത്തിലും രാജ്യത്തും നിലവിലുള്ള ആയുധ ലൈസൻസ് ചട്ടപ്രകാരമുള്ള മാനദണ്ഡം പാലിക്കാത്ത എല്ലാ തോക്കുകളും കണ്ടെത്തുകയും പിടിച്ചെടുക്കുകയും വേണമെന്നും കോടതി പറഞ്ഞു.
തോക്ക് ലൈസൻസുള്ളത് മറച്ചുവെച്ചുകൊണ്ട് ഒരു വ്യക്തി വീണ്ടും ലൈസൻസിന് അപേക്ഷിച്ചതിനെതിരെയാണ് കോടതി വിധിപറഞ്ഞത്. ആഭ്യന്തരവകുപ്പ് ലൈസൻസ് റദ്ദാക്കിയ നടപടി കോടതി ശരിവെച്ചു.
Comments