ലഖ്‌നൗ: എട്ടു പോലീസുദ്യോഗസ്ഥരെ ദാരുണമായി കൊലചെയ്ത വികാസ് ദുബെയുടെ കേസ്സിലെ സുപ്രധാന ഡിജിറ്റല്‍ തെളിവുകള്‍ സമാഹരിച്ചതായി അന്വേഷണ സംഘം. 1700 പേജുകളുള്ള അന്വേഷണ റിപ്പോര്‍ട്ടാണ് പോലീസ് തയ്യാറാക്കിയിരിക്കുന്നത്. ഫോണ്‍ രേഖകളും വാട്‌സ് ആപ്പ് സന്ദേശങ്ങളുമാണ് അഞ്ഞൂറോളം പേജിൽ തെളിവായി നൽകിയത്.
മധ്യപ്രദേശിലെ ഉജ്ജയിനി മഹാകാലേശ്വര്‍ ക്ഷേത്രത്തില്‍ വച്ചാണ് വികാസ് ദുബെ പിടിക്കപ്പെട്ടത്. രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ പോലീസ് വെടിവെയ്പ്പില്‍ വികാസ് ദുബെ കൊല്ലപ്പെടുകയായിരുന്നു.
ജൂലൈ രണ്ടിനാണ് കുപ്രസിദ്ധ അധോലോക നേതാവ് വികാസ് ദുബെയ്‌ക്കെതിരെ കാന്‍പൂര്‍ പോലീസ് റെയ്ഡ് നടത്തിയത്. രാത്രി നടന്ന റെയ്ഡില്‍ വീട്ടിലും പരിസരത്തും അണിനിരത്തിയ ഗുണ്ടാസംഘങ്ങളെക്കൊണ്ട് വികാസ് ദുബെ പോലീസുകാരെ വെടിവെച്ചും വെട്ടിയും കുത്തിയും കൊലപ്പെടുത്തു കയായിരുന്നു. പോലീസ് വകുപ്പിലെ ചില സഹായികളാണ് വികാസ് ദുബെയ്‌ക്ക് എല്ലാ ഒത്താശയും ചെയ്തുകൊടുത്തത്. സബ് ഇന്‍സ്‌പെക്ടര്‍ കെ.കെ.ശര്‍മ്മ സംഭവ സമയത്ത് 13 തവണയാണ് വികാസ് ദുബെയുമായി ഫോണില്‍ ബന്ധപ്പെട്ടത്. നീക്കങ്ങളെല്ലാം പോലീസില്‍ നിന്നുതന്നെയാണ് ചോര്‍ന്നതെന്ന് ആദ്യ ദിവസം തന്നെ ആഭ്യന്തരവകുപ്പ് കണ്ടെത്തിയിരുന്നു.
Comments