മുംബൈ: മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയ്‌ക്കെതിരെ വിമർശനവുമായി രംഗത്ത്. ഉദ്ദവ് താക്കറെ മതേതരനായത് അറിഞ്ഞില്ലെന്നാണ് ഗവർണ്ണർ ഗത് സിങ് കോഷിയാരിയുടെ പരിഹാസം.കൊറോണ രോഗവ്യാപനത്തെ തുടർന്ന് അടച്ചിട്ട ആരാധനായങ്ങൾ തുറക്കുന്നത് സംബന്ധിച്ചാണ് ഭഗത് സിങ് കോഷിയാരിയും മുഖ്യമന്ത്രി ഉദ്ദവ് താക്കറെയും തമ്മില്‍ തര്‍ക്കം ഉണ്ടായത്. മഹാരാഷ്‌ട്രയില്‍ ആരാധനാലയങ്ങള്‍ തുറക്കുന്നതില്‍ സര്‍ക്കാര്‍ കാലതാമസം വരുത്തുന്നതിനെതിരെ ഗവർണ്ണർ മുഖ്യമന്ത്രിയ്‌ക്ക് കത്തയിച്ചിരുന്നു. കത്തിലാണ് കോഷാരി ഉദ്ദവിനെതിരെ വിമർശനമുന്നയിച്ചിരിക്കുന്നത്.
” ഹിന്ദുക്കള്‍ നിങ്ങളുടെ ശക്തമായ വോട്ടുബാങ്കാണ്. മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം അയോധ്യ സന്ദര്‍ശിച്ചുകൊണ്ട് നിങ്ങള്‍ ശ്രീരാമനോടുള്ള ഭക്തി പരസ്യമായി പ്രകടിപ്പിച്ചു. നിങ്ങള്‍ പാണ്ഡാര്‍പുരിലെ വിത്തല്‍ രുക്മിണി മന്ദിര്‍ സന്ദര്‍ശിക്കുകയും പൂജകളില്‍ പങ്കാളികളാകുകയും ചെയ്തു. പെട്ടെന്ന് താങ്കൾ മതേതരനായി മാറിയോ ” – ഉദ്ദവ് താക്കറെയ്‌ക്ക് അയച്ച കത്തില്‍ ഗവര്‍ണര്‍ ചൂണ്ടിക്കാണിച്ചു.
” ആരാധനാലയങ്ങള്‍ വീണ്ടും തുറക്കുന്നത് നീട്ടിവെയ്‌ക്കാന്‍ നിങ്ങള്‍ക്ക് എന്തെങ്കിലും ദൈവികമായ മുന്നറിയിപ്പ് ലഭിച്ചോയെന്ന് ഞാന്‍ ആശ്ചര്യപ്പെടുന്നു. അല്ലെങ്കില്‍ നിങ്ങള്‍ പെട്ടെന്ന് സെക്യുലര്‍ ആയോ?” – കത്തില്‍ ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരി ചോദിച്ചു.
മഹാരാഷ്‌ട്രയില്‍ കൊറോണ ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുകൾ വന്നിട്ടും ക്ഷേത്രങ്ങൾ തുറക്കാത്തത് സംബന്ധിച്ച് ആരോപണം ഉയരുന്നുണ്ട്. ഇക്കാര്യത്തിൽ സര്‍ക്കാരിനെതിരെ ബിജെപി നേതാക്കള്‍ പ്രതിഷേധമുയര്‍ത്തിയിരുന്നു. തൊട്ടുപിന്നാലെയാണ് ഗവര്‍ണറും വിമർശനവുമായി രംഗത്തെത്തിയത്.
Comments