ചെന്നൈ : മരിച്ചുവെന്ന് കരുതി കുടുംബാംഗങ്ങൾ ഫ്രീസറിൽ സൂക്ഷിച്ചിരുന്ന 70 കാരന് 20 മണിക്കൂറുകൾക്ക് ശേഷം ജീവനുണ്ടെന്ന് കണ്ടെത്തി. തമിഴ്നാട് സ്വദേശി ബാലസുബ്രഹ്മണ്യനെയാണ് മരിച്ചുവെന്ന് കരുതി വീട്ടുകാർ മൊബൈൽ മോർച്ചറിയിൽ സൂക്ഷിച്ചത്. 20 മണിക്കൂറുകൾക്ക് ശേഷം ജീവനുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് മണിക്കൂറിനു ശേഷം ഇയാൾ മരിക്കുമെന്ന് കരുതി ഫ്രീസറിൽ കയറ്റുകയായിരുന്നെന്ന വിചിത്ര മറുപടിയാണ് കുടുംബാംഗങ്ങൾ നൽകുന്നത്.
മൊബൈൽ മോർച്ചറി വാടകയ്ക്ക് നൽകുന്ന കടക്കാരോട് ബാലസുബ്രഹ്മണ്യത്തിന്റെ വീട്ടുകാർ ഫ്രീസർ ആവശ്യപ്പെടുകയായിരുന്നു. ഫ്രീസർ എത്തിച്ചതിനു ശേഷം രണ്ടു ദിവസം കഴിഞ്ഞ് വാങ്ങാൻ വരുമെന്ന് കടയിലെ ജോലിക്കാരൻ പറയുകയും ചെയ്തിരുന്നു. രണ്ടു ദിവസം കഴിഞ്ഞ് വാങ്ങാനെത്തിയപ്പോഴാണ് ഫ്രീസറിൽ ഒരാൾ കിടക്കുന്നതായി കണ്ടെത്തിയത്. ഇയാൾ അനങ്ങുന്നത് ശ്രദ്ധയിൽ പെട്ടതോടെ കടക്കാരൻ പൊലീസിനെ അറിയിക്കുകയായിരുന്നു.ആശുപത്രിയിൽ പ്രവേശിപ്പിച്ച ബാലസുബ്രഹ്മണ്യത്തിന്റെ നില തൃപ്തികരമാണ്. ഇയാളുടെ കുടുംബാംഗങ്ങൾക്ക് മനോരോഗമുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്.
Comments