കാഠ്മണ്ഡു : കമ്യൂണിസ്റ്റ് ചൈനയുടെ നക്കിക്കൊല്ലലിനെതിരെ നേപ്പാൾ സൈന്യത്തിന്റെ മറുപടി. ഇന്ത്യക്കെതിരെ നേപ്പാളിനെ തിരിച്ചു വിടുന്നതിനൊപ്പം നേപ്പാളിന്റെ ഭൂമി കയ്യിലാക്കാനുള്ള ചൈനീസ് നീക്കത്തിനെതിരെയാണ് നേപ്പാൾ സൈന്യത്തിന്റെ ഇടപെടൽ. ചൈനയുമായി അതിർത്തി പങ്കിടുന്ന സ്ഥലങ്ങളിൽ സൈന്യം പോസ്റ്റുകൾ സ്ഥാപിച്ചു.
ചൈനീസ് അതിർത്തികളിൽ ആറു പോസ്റ്റുകളാണ് പുതുതായി സ്ഥാപിച്ചത്. ഇനി പതിനഞ്ചെണ്ണം കൂടി സ്ഥാപിക്കുമെന്നാണ് റിപ്പോർട്ട്. നേപ്പാളിന്റെ ഭൂമിയിൽ ചൈന നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നുവെന്ന് നേരത്തെ ആരോപണം ഉയർന്നിരുന്നു. ഇന്ത്യക്കെതിരെ നേപ്പാളിനെ തിരിക്കാൻ ശ്രമിക്കുന്നതിനൊപ്പം നേപ്പാളിന്റെ പ്രദേശങ്ങൾ കയ്യടക്കാനാണ് ചൈനയുടെ ശ്രമമെന്ന് നേപ്പാളിലെ പ്രതിപക്ഷ കക്ഷികൾ ചൂണ്ടിക്കാട്ടിയിരുന്നു.
നേരത്തെ ഇന്ത്യൻ അതിർത്തിയിൽ സൈനിക പോസ്റ്റുകൾ സ്ഥാപിക്കാൻ നേപ്പാൾ തീരുമാനിച്ചിരുന്നു. ചിലയിടങ്ങളിൽ സൈനിക പോസ്റ്റുകൾ സ്ഥാപിക്കുകയും ചെയ്തിരുന്നു. എന്നാൽ നേപ്പാളീസ് കമ്യൂണിസ്റ്റ് പാർട്ടിയിൽ നിന്ന് തന്നെ എതിർപ്പുയർന്നതോടെ പലയിടങ്ങളിലും പോസ്റ്റുകൾ പൊളിച്ചു മാറ്റിയിരുന്നു. ഇന്ത്യയെ വെറുപ്പിച്ച് ചൈനയ്‌ക്കൊപ്പം നിൽക്കാനുള്ള ശർമ്മ ഒലി സർക്കാരിന്റെ ശ്രമങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം ജനങ്ങൾ ഉയർത്തിയതിനെ തുടർന്നായിരുന്നു പോസ്റ്റുകൾ പൊളിച്ച് മാറ്റിയത്.
ചൈന അതിർത്തി കയ്യേറുന്നതും കിലോമീറ്ററുകളോളം അധീനതയിലാക്കിയതും ഒലിസർക്കാർ കാണാത്തതെന്തെന്നും ചോദ്യമുയർന്നിരുന്നു . തുടർന്നാണ് ചൈനീസ് അതിർത്തിയിൽ നേപ്പാൾ സൈന്യം പോസ്റ്റുകൾ സ്ഥാപിച്ചത്. അതേസമയം ഇന്ത്യയുടെ കരസേന മേധാവി ജനറൽ മനോജ് മുകുന്ദ് നരവാനേക്ക് നേപ്പാൾ സൈന്യത്തിന്റെ ജനറൽ സ്ഥാനം ആദര സൂചകമായി നൽകുന്നതും ചൈനയെ ഞെട്ടിച്ചിട്ടുണ്ട്.
Comments