ഹൈദരാബാദ്: ഇന്ത്യന്‍ ഒളിമ്പിക്‌സ് പ്രതീക്ഷയായ ബാഡ്മിന്റണ്‍ താരം പി.വി.സിന്ധു വിദഗ്ധപരിശീലനത്തിന് ലണ്ടനിലെത്തി. അന്താരാഷ്‌ട്ര രംഗത്ത് കൂടുതൽ പരിശീലനത്തിനായിട്ടാണ് പോയതെന്ന് സിന്ധു പറഞ്ഞു.
ലണ്ടനിലേക്ക് താന്‍ യാത്രതിരിച്ചുവെന്നും ശാരീരിക ക്ഷമതയ്‌ക്കും വിദഗ്ധപരിശീലനത്തിനും കൂടുതല്‍ സൗകര്യം അന്താരാഷ്‌ട്ര പരിശീലന കേന്ദ്രങ്ങളാണെന്നും സിന്ധു സമൂഹമാദ്ധ്യമത്തിലൂടെ പങ്കുവെച്ചു. പത്തുദിവസത്തിന് മുന്നേ സിന്ധു ലണ്ടനിലെത്തിയെന്നാണ് അടുത്ത സുഹൃത്തുക്കള്‍ പറയുന്നത്.
ദേശീയ താരമെന്ന നിലയില്‍ ഇന്ത്യയ്‌ക്കായി ഒരു മെഡല്‍ ഉറപ്പുതരുന്ന താരമാണ് സിന്ധു. മുന്‍ ലോക രണ്ടാം നമ്പര്‍ റെബേക്കാ റാന്‍ഡലിന് കീഴിലാണ് സിന്ധു പരിശീലിക്കാന്‍ പോയിരിക്കുന്നത്. അന്താരാഷ്‌ട്രമത്സരങ്ങളില്‍ സിന്ധുവിന്റെ പരിശീലനമടക്കം ശ്രദ്ധിക്കുന്ന വ്യക്തിയാണ് റെബേക്ക. ഇന്ത്യയിലെ പരിശീലകനായ പുല്ലേലാ ഗോപീചന്ദിനോട് രണ്ടുമാസത്തെ അവധിചോദിച്ചു വാങ്ങിയാണ് സിന്ധുപോയതെന്നും ദേശീയ മാദ്ധ്യമങ്ങള്‍ പറയുന്നു.
Comments