ലക്‌നൗ : ഹത്രാസ് കേസിൽ പ്രതികളില്‍ ഒരാള്‍ക്ക് പ്രായപൂര്‍ത്തി ആയിട്ടില്ലെന്ന് സി.ബി.ഐ പറഞ്ഞു. സി.ബി.ഐ.സംഘം തിങ്കളാഴ്ച പ്രതികളുടെ വീടുകളിൽ അന്വേഷണം നടത്തിയിരുന്നു. അന്വേഷണത്തിൽ പ്രതികളുടെ സ്‌കൂള്‍ റെക്കോഡിൽ നിന്നുമാണ് കേസിലെ പ്രതികളില്‍ ഒരാള്‍ക്ക് പ്രായപൂര്‍ത്തി ആയിട്ടില്ലെന്ന് വ്യക്തമായത്. മകന് പതിനെട്ട് തികയുന്നതേയുളളൂവെന്ന് പ്രതിയുടെ അമ്മ സ്ഥിരീകരിച്ചിതായും സി.ബി.ഐ അറിയിച്ചു.
ഹത്രാസ് കേസിലെ നാലുപ്രതികളും ഇപ്പോൾ അലിഗഡ് ജയിലിലാണ്. കഴിഞ്ഞ ദിവസങ്ങളിൽ പ്രതികളെ എട്ടു മണിക്കൂറോളം സി.ബി.ഐ. ചോദ്യം ചെയ്തിരുന്നു. നേരത്തെ സംഭവത്തിന്റെ ദൃക് സാക്ഷിയായ ചോട്ടുയെന്നയാളിൽ നിന്നും സിബിഐ സംഘം മൊഴി രേഖപ്പെടുത്തിയിരുന്നു.
സെപ്തംബർ 14 നാണ് ഹത്രാസിൽ പത്തൊമ്പതുകാരിയായ പെണ്‍കുട്ടിയെ പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്. പിന്നീട് ഡൽഹിയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കേ മരിക്കുകയായിരുന്നു. സംഭവത്തിൽ നാല് പേരാണ് പോലീസ് കസ്റ്റഡിയിലുള്ളത്
Comments