മാഡ്രിഡ: സ്പാനിഷ് ലീഗില്‍ റയലിനേറ്റ തോല്‍വി ഗൗരവമായി എടുക്കണമെന്ന് പരിശീലകന്‍ സിനദിന്‍ സിദാന്‍. ഇന്നലെ നടന്ന ലാ ലീഗ മത്സരത്തില്‍ ഷാക്തര്‍ ഡോണ്‍സേകിനോട് രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് റയൽ മാഡ്രിഡ് തോറ്റത്. കളിയുടെ ആദ്യപകുതിയില്‍ത്തന്നെ മൂന്നുഗോളുകളിച്ചാണ് ഷാക്തര്‍ റയലിനെ ഞെട്ടിച്ചത്. നിലയുറപ്പിക്കാന്‍ സമ്മതിക്കാതെയാണ് ഷാക്തര്‍ റയലിന്റെ കളം അടക്കിവാണത്. എന്നാല്‍ രണ്ടാം പകുതിയില്‍ തിരിച്ചടിച്ച റയലിന് പക്ഷെ 3-2 വരെ എത്തിക്കാനേ സാധിച്ചുള്ളു. റയല്‍ ഏറ്റവും മികച്ച ടീമാണ്. ഇത്തരം ഒരു തോല്‍വി ഒരിക്കലും ഏറ്റുവാങ്ങാന്‍ പാടില്ലെന്നും സിദാന്‍ താരങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.
കളിയുടെ 29-ാം മിനിറ്റിലാണ് റയലിനെതിരെ ആദ്യ ഗോള്‍ വീണത്. ഷാക്തറിനായി ടെറ്റേയാണ് ഗോള്‍ നേടിയത്. 33-ാം മിനിറ്റില്‍ രണ്ടാം ഗോള്‍ ഷാക്തറിന് റയല്‍ സെൽഫ് ഗോളിലൂടെ സമ്മാനിക്കുകയും ചെയ്തു. 33-ാം മിനിറ്റില്‍ റാഫേല്‍ വാരാനേയുടെ കാലില്‍ തട്ടിയാണ് ഗോളായത്. 42-ാം മിനിറ്റില്‍ മാനോര്‍ സോളോമനാണ് ഷാക്തറിന് മൂന്നാം ഗോള്‍ നല്‍കിയത്.
ലൂകാ മോര്‍ഡിച്ചാണ് റയലിനായി തിരിച്ചടിച്ചത്. 54-ാം മിനിറ്റില്‍ ലീഡ് 1-3 ആക്കി കുറച്ച റയല്‍ 59-ാം മിനിറ്റില്‍ വിനിസിയസിലൂടെ ലീഡ് വീണ്ടും 2-3ലേക്ക് കുറച്ചു. എന്നാല്‍ പ്രതിരോധം ശക്തമാക്കിയ ഷാക്തറിനെതിരെ മേധാവിത്വം നേടുന്നതില്‍ റയല്‍ പരാജയപ്പെട്ടു. ലാ ലീഗയില്‍ അഞ്ചു മത്സരങ്ങളിലായി മൂന്ന് ജയങ്ങളും ഒരു സമനിലയും ഒരു തോല്‍വിയുമായി റയല്‍ മൂന്നാം സ്ഥാനത്താണുള്ളത്.
Comments