ലണ്ടന്‍: യൂറോപ്പ്യന്‍- ഇംഗ്ലീഷ് ഫുട്‌ബോളിലെ ചൈനയുടെ കടന്നുകയറ്റ ത്തിനിരയായി മെസ്യൂട്ട് ഓസില്‍. ജർമ്മൻ താരമായ ഓസിലിന് ആഴ്‌സണലിന് പുറത്തേക്ക് വഴിതുറക്കാന്‍ കാരണം ചൈനയാണെന്ന അഭ്യൂഹം ശക്തമാകുന്നു. ആഴ്‌സണല്‍ പരിശീലകന്‍ മൈക്കില്‍ ആര്‍ട്ടേറ്റയും ഓസിലും സംസാരിച്ചത് കളിക്കളത്തിലെ വിഷയങ്ങളല്ലെന്നാണ് ഫുട്‌ബോള്‍ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.
2019 ഡിസംബറില്‍ ചൈനയിലെ ഉയിഗുര്‍ മുസ്ലീങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തി ആഴ്‌സണല്‍ താരം ശ്രദ്ധനേടിയിരുന്നു. മുസ്ലീംമതവിശ്വാസിയാണ് ജർമ്മൻ. മികച്ച ഫോര്‍വേഡാണ് മെസ്യൂട്ട് ഓസില്‍. ചൈനയുടെ ഫുട്‌ബോള്‍ കംപ്യൂട്ടര്‍ ഗെയിമായ പ്രോ എവല്യൂഷന്‍ സോക്കര്‍ 2020യില്‍ നിന്നും ഓസിലിനെ ഒഴിവാക്കിയതും ഫുട്‌ബോള്‍ ലോകം ശ്രദ്ധിച്ചിരുന്നു. ഓസില്‍ വിദേശരാജ്യങ്ങളുടെ തെറ്റായ വാര്‍ത്തകളെ അധികരിച്ചാണ് സംസാരിക്കുന്നതെന്ന് ചൈനയുടെ വിദേശകാര്യ മന്ത്രാലത്തിന്റെ പ്രസ്താവന വന്നിരുന്നു.
ഇംഗ്ലീഷ് ഫുട്‌ബോള്‍ രംഗത്ത് പണമെറിയുന്ന ചൈനയുടെ സ്വാധീനം രാഷ്‌ട്രീയവിഷയങ്ങളെപോലും സ്വാധിനിക്കുന്നതായാണ് പുതിയ സംഭവങ്ങള്‍ വിരല്‍ചൂണ്ടുന്നത്. 32കാരനായ ഓസില്‍ തന്റെ ട്വിറ്റര്‍ സന്ദേശത്തിലൂടെയാണ് ചൈനയുടെ നയങ്ങളെ പരോക്ഷമായി വിമര്‍ശിച്ചിച്ചത്. താന്‍ പരിശീലനം തുടരുകയാണ്. എന്നാല്‍ കായികതാരം എന്നതിനപ്പുറം ലോകത്തെ മനുഷ്യാവകാശ വിഷയത്തില്‍ നീതിക്കായി ശബ്ദമുയര്‍ത്തുകതന്നെ ചെയ്യുമെന്നാണ് ഓസിൽ പ്രതികരിച്ചത്.
Comments