മാഡ്രിഡ്: സ്പാനിഷ് ലീഗിലെ ബദ്ധവൈരികളുടെ പോരാട്ടത്തിൽ റയലിന് ജയം. ബാഴ്‌സലോണയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് റയൽ തകർത്തത്. ഇതിനിടെ പെനാൽറ്റികൾ വിധിക്കുന്ന വീഡിയോ സംവിധാനത്തിലെ പിഴവുകളെ പഴിച്ച ബാഴ്‌സലോണയുടെ പുതിയ പരിശീലകൻ റൊണാൾഡ് കോമാന്ഡ രംഗത്തെത്തി. റയൽ താരങ്ങൾ വരുത്തിയ ഗുരുതരമായ രണ്ട് പിഴവുകൾ റഫറി പരിഗണിച്ചില്ലെന്ന് കോമാൻ കുറ്റപ്പെടുത്തി.
ബാഴ്‌സക്കെതിരെ ശക്തമായ പോരാട്ടമാണ് റയൽ പുറത്തെടുത്തത്. തുടക്കം മുതൽ ഇരുടീമുകളും ആക്രമിച്ചാണ് കളിച്ചത്. കളിയുടെ 5-ാം മിനിറ്റിൽത്തന്നെ റയൽ മുന്നിലെത്തി. വാൾവാർദേയാണ് ആദ്യ ഗോളടിച്ചത്. കരീം ബെൻസേമ യാണ് ഗോളിലേക്കുള്ള വഴി തുറന്നത്. എന്നാൽ മൂന്നുമിനിറ്റിനകം ബാഴ്‌സയുടെ കൗമാര പ്രതിഭാസം ആൻസു ഫാത്തി സമനില ഗോൾ നേടി. ആൽബയുടെ പാസ്സാണ് അൻസു ഫാത്തി ഗോളാക്കിയത്. ഇരുടീമുകളും തുടർച്ചയായി ശ്രമിച്ചിട്ടും ആദ്യ പകുതിയിൽ ഗോളുകൾ പിറന്നില്ല.
രണ്ടാം പകുതിയിൽ റയൽ വീണ്ടും ശക്തമായ ആക്രമണം പുറത്തെടുത്തു.63-ാം മിനിറ്റിലെ പെനാൽറ്റി മുതലാക്കി സെർഗീ റാമോസാണ് 2-1 ലീഡ് പിടിച്ചത്. 90-ാം മിനിറ്റിൽ റയലിന്റെ ജയം ആധികാരികമാക്കി മോഡ്രിച്ച് മൂന്നാം ഗോളും ടീമിനായി നേടി. റോഡ്രീഗോയുടെ പാസ്സാണ് മോഡ്രിച്ച് ഗോളാക്കിയത്.
Comments