ഫരീദാബാദ് : ഫരീദാബാദിൽ കോളേജ് വിദ്യാർത്ഥിനിയെ തടഞ്ഞു നിർത്തി വെടിവെച്ചു കൊന്നു. 21 വയസ്സുള്ള നികിത തോമർ ആണ് കൊല്ലപ്പെട്ടത്. പ്രതി തൗഫീഖിനെ പൊലീസ് അറസ്റ്റ് ചെയ്തു. വിദ്യാർത്ഥിനിയെ പോയിന്റ് ബ്ലാങ്കിൽ വെടിവെച്ചു കൊല്ലുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. മതം മാറി പ്രതിയെ വിവാഹം കഴിക്കാൻ വിസമ്മതിച്ചതിനെ തുടർന്നാണ് മകളെ കൊന്നതെന്ന് നികിതയുടെ കുടുംബം പൊലീസിനോട് പറഞ്ഞു.
കാറിൽ നിന്ന് ഇറങ്ങിവന്ന പ്രതി നികിതയെ തടഞ്ഞു നിർത്തുന്നതും തട്ടിക്കൊണ്ടു പോകാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. നികിത ഒഴിഞ്ഞു മാറാൻ ശ്രമിക്കുന്നുണ്ടെങ്കിലും സാധിച്ചില്ല. ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പോയിന്റ് ബ്ലാങ്കിൽ വെടിവെക്കുന്നത്. നികിതയുടെ സുഹൃത്ത് കൂടെയുണ്ടായിരുന്നെങ്കിലും ഒന്നും ചെയ്യാൻ കഴിഞ്ഞില്ല.
CCTV footage shows a girl named Nikita Tomar being shot dead by an assailant (Taufeeq) outside her college in Ballabgarh, Faridabad. Shooter and associate flees in car. Police have arrested Taufeeq. pic.twitter.com/idOPIDZfDo
— Raj Shekhar Jha (@rajshekharTOI) October 27, 2020
പ്രതിയുടെ കൂടെയുള്ള ആൾ പെട്ടെന്ന് ഇയാളെ കാറിലേക്ക് പിടിച്ച് വലിക്കുകയും ഇരുവരും കാറോടിച്ച് രക്ഷപ്പെടുകയുമാണുണ്ടായത്. നിരന്തരം ശല്യപ്പെടുത്തിയതിനെ തുടർന്ന് തൗഫീഖിനെതിരെ നികിത പൊലീസിൽ പരാതിപ്പെട്ടിരുന്നു. നികി ഇതിന്റെ പ്രതികാരമായാണ് കൊല നടത്തിയതെന്നാണ് പൊലീസ് പറയുന്നത്.
Comments