ന്യൂയോർക്ക് : സിറിയയിൽ നടത്തിയ വ്യോമാക്രമണത്തിൽ അൽ ഖായ്ദ ഭീകരരെ വധിച്ചതായി അമേരിക്ക. അമേരിക്കൻ സെൻട്രൽ കമാൻഡ് വക്താവ് മേജർ ബെത്ത് റിയോർദാനാണ് ഭീകരരെ വധിച്ചതായി സ്ഥിരീകരിച്ചത്. ഏഴോളം ഭീകരർ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായാണ് റിയോർദാൻ വ്യക്തമാക്കുന്നത്.
ഒക്ടോബർ 22 നാണ് സിറിയയിലെ അൽ ഖായ്ദ കേന്ദ്രത്തിന് നേരെ അമേരിക്ക ആക്രമണം നടത്തിയത്. കൊല്ലപ്പെട്ട ഭീകരരെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. അമേരിക്കൻ പൗരന്മാരെ ഭയപ്പെടുത്തുന്നതിനായി ആഗോളതലത്തിൽ ഭീകരാക്രമണങ്ങൾ നടത്താനുള്ള അൽ ഖായ്ദയുടെ നീക്കത്തെ ഇത് തിരിച്ചടി നൽകുമെന്നും റിയോർദാൻ പറഞ്ഞു.
സിറിയയുടെ വടക്ക് കിഴക്കൻ പ്രദേശങ്ങളിലെ അസ്ഥിരത മുതലെടുത്ത് അൽഖായ്ദ സുരക്ഷിത താവളങ്ങൾ ഉണ്ടാക്കുകയാണ്. തങ്ങളുടെ സുഹൃത്തുക്കൾക്കും, പങ്കാളികൾക്കും ഒപ്പം ചേർന്ന് അൽ ഖായ്ദയെ ലക്ഷ്യമിടുന്നത് തുടരുമെന്നും റിയോർദാൻ കൂട്ടിച്ചേർത്തു.
Comments