തിരുവനന്തപുരം: ബാറുടമയായ ബിജു രമേശ് ഉന്നയിച്ച ബാർ കോഴ ആരോപണം സംബന്ധിച്ച് വിജിലൻസും ക്രൈംബ്രാഞ്ചും അന്വേഷണം നടത്തും. സംഭവവുമായി ബന്ധപ്പെട്ട് ഡിജിപിക്ക് ലഭിച്ച പരാതിയിൽ പ്രാഥമിക അന്വേഷണം നടത്താൻ ക്രൈംബ്രാഞ്ചിന് നിർദ്ദേശം നൽകി.
വിജിലൻസ് ഡയറക്ടർക്ക് ലഭിച്ച പരാതിയിലും അന്വേഷണം ആരംഭിച്ചു. പൂജപ്പുര വിജിലൻസ് യൂണിറ്റാണ് രഹസ്യാന്വേഷണം നടത്തുന്നത്. ബിജു രമേശിന്റെ ആരോപണത്തിൽ കഴമ്പുണ്ടെങ്കിൽ കേസെടുക്കാൻ വിജിലൻസ് ശുപാർശ ചെയ്യും. ബാർ ലൈസൻസ് ഫീസ് കുറയ്ക്കാനായി ബാറുടമകൾ പിരിച്ച പണം കെ പി സി സി പ്രസിഡന്റായിരുന്നപ്പോൾ രമേശ് ചെന്നിത്തലയ്ക്കും മുൻ മന്ത്രിമാരായ കെ ബാബു, വി എസ് ശിവകുമാർ എന്നിവർക്കും നൽകിയെന്ന വെളിപ്പെടുത്തലിലാണ് അന്വേഷണം.
Comments