ബെംഗളൂരു ∙ ലഹരി ഇടപാട് കേസില്‍ ബിനീഷ് കോടിയേരിയെ പ്രതിചേര്‍ക്കും. ഇതിനായുള്ള നീക്കവുമായി നാര്‍കോട്ടിക്സ് കണ്ട്രോള് ബ്യൂറോ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫിസിലെത്തി. ബിനീഷിന്റെ മൊഴികളും സംഘം പരിശോധിച്ചു. ഇന്നലെ വൈകിട്ട് ശാന്തി നഗറിലെ ഇഡി ഓഫീസിലെത്തിയ ഉദ്യോഗസ്ഥര്‍ ബിനീഷില്‍ നിന്ന് കാര്യങ്ങള്‍ ചോദിച്ചു മനസ്സിലാക്കി എന്നാണ് സൂചന. തുടര്‍ന്ന് എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരുമായി രണ്ടുമണിക്കൂറിലേറെ ചര്‍ച്ച നടത്തി.
ലഹരിമരുന്ന് ഇടപാടിനായി 50 ലക്ഷം രൂപ 20 അക്കൗണ്ടുകള്‍ വഴി എത്തിയെന്നാണ് അനൂപ് മുഹമ്മദ് ഇഡിക്കു നല്കിയ മൊഴി. ബിനീഷ് തന്റെ ബോസാണെന്നും ബിനീഷ് പറഞ്ഞത് പ്രകാരമാണ് എല്ലാം ചെയ്തതെന്നും അനൂപ് മുഹമ്മദ് മൊഴി നല്‍കിയിരുന്നു. ബിനീഷിന്റെ നിര്‍ദേശപ്രകാരമാണ് പലരും പണം നല്‍കിയതെന്നും മൊഴിയിലുണ്ട്. നേരത്തെ എന്‍സിബിക്കു നല്കിയ മൊഴിയില്‍ അനൂപ് ഇക്കാര്യം മറച്ചുവച്ചിരുന്നു. ഈ മൊഴിയെ കുറിച്ചാണ് എന്‍സിബി പ്രധാനമായും അന്വേഷിക്കുന്നത്.
ബിനീഷിനെ കാണാന്‍ അനുമതി തേടി ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണു കുടുംബം. അറസ്റ്റിലായ ദിവസം ബിനീഷിനെ കാണാനായി ബിനോയി ബെംഗളൂരുവിലെത്തിയിരുന്നു. എങ്കിലും കാണാനോ സംസാരിക്കാനോ സാധിക്കാതെ മടങ്ങുകയായിരുന്നു.
Comments