വിദേശരാജ്യങ്ങളിൽ നിന്ന് ഒമാനിലേക്ക് എത്തുന്നവരുടെ ക്വാറന്റൈയിൻ കാലാവധി ഏഴ് ദിവസം മാത്രമായിരിക്കും. ഇതുവരെ 14 ദിവസമായിരുന്നു ക്വാറന്റൈയിൻ കാലാവധി. ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ബിൻ ഫൈസൽ അൽ ബുസൈദയുടെ അധ്യക്ഷതയിൽ ഞായറാഴ്ച നടന്ന സുപ്രീം കമ്മിറ്റി യോഗമാണ് ക്വാറന്റൈയിൻ കാലാവധി കുറക്കാനുള്ള തീരുമാനം കൈക്കൊണ്ടത്.റോഡ്, വ്യോമ അതിർത്തികൾ വഴി എത്തുന്നവരുടെ കൈവശം രാജ്യത്ത് എത്തുന്നതിന് 96 മണിക്കൂറിനുള്ളിൽ പി.സി.ആർ പരിശോധനക്ക് വിധേയമായതിന്റെ സർട്ടിഫിക്കറ്റ് ഉണ്ടാകണമെന്നും സുപ്രീം കമ്മിറ്റി അറിയിച്ചു.
അതിർത്തികളിലും ഇവർ പി.സി.ആർ പരിശോധനക്ക് വിധേയരാകണം.ഏഴ് ദിവസത്തെ ക്വാറന്റൈയിനുശേഷം എട്ടാമത്തെ ദിവസം വീണ്ടും പരിശോധനക്ക് വിധേയരാകണമെന്നും സുപ്രീം കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു.ഒമാനിലേക്ക് പ്രവേശനം അനുവദിക്കുന്നതിനായി ആരോഗ്യ മന്ത്രാലയം സമർപ്പിച്ച മാനദണ്ഡങ്ങൾ പരിശോധിച്ച ശേഷമാണ് സുപ്രീം കമ്മിറ്റി തീരുമാനമെടുത്തത്.കോവിഡ് ബാധിച്ച മേഖലകളിൽ സന്നദ്ധ പ്രവർത്തനത്തിന് അവസരം നൽകുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളും സുപ്രീം കമ്മിറ്റി അവലോകനം ചെയ്തു. സന്നദ്ധ പ്രവർത്തനത്തിന് താൽപര്യമുള്ളവരുടെ പേരുകൾ വാലി ഓഫീസുകളിൽ രജിസ്റ്റർ ചെയ്യാനും കമ്മിറ്റി തീരുമാനിച്ചു.
Comments