ന്യൂയോര്‍ക്ക് : ലോകത്തെ ഏറ്റവും മൂല്യമുള്ള ടെക് കമ്പനിയായ ആപ്പിളിന്റെ വിപണി മൂല്യത്തില്‍ വന്‍ ഇടിവ്. ഒരു മാസത്തിനിടെ കമ്പനിയുടെ ഓഹരിയില്‍ 19 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് പ്രകാരം 45,000 കോടി ഡോളറാണ് മൊത്തം വിപണി മൂല്യത്തില്‍ നിന്ന് നഷ്ടപ്പെട്ടത്. ഏകദേശം 33 ലക്ഷം കോടി രൂപയുടെ നഷ്ടം. ആപ്പിളിന്റെ പുതിയ മോഡലുകൾ കഴിഞ്ഞ മാസം അവസാനത്തോടെയാണ് പുറത്തിറക്കിയത് . എന്നാൽ ഐഫോൺ 12 പ്രതീക്ഷിച്ചത്ര വിൽപ്പന നടന്നില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചാര്‍ജറിന്റെയും ഇയര്‍ഫോണിന്റെയും അഭാവം ഉപഭോക്താക്കളിലും നിരാശ പടര്‍ത്തി.
പ്രധാന വിപണികളിലൊന്നായ ചൈനയിൽ തരംഗമാകാനും ആപ്പിളിനു കഴിഞ്ഞില്ല . ഇതോടെ വിൽപ്പനയിലെ തിരിച്ചടി കമ്പനിയുടെ മൊത്തം വിപണി മൂല്യത്തെയും പ്രതികൂലമായി ബാധിച്ചു . 45000 കോടി ഡോളർ (ഏകദേശം 33 ലക്ഷം കോടി രൂപ) നഷ്ടമാണ് കണക്കാക്കുന്നത് .
സെപ്തംബര്‍ ഒന്നില്‍ ആപ്പിളിന്റെ വിപണി മൂല്യം 2.295 ട്രില്യണ്‍ ഡോളര്‍ ആയിരുന്നു. ഓഹരി എല്ലാകാലത്തെയും ഉയര്‍ന്ന നിലയായ 134.18 ഡോളറും. എന്നാല്‍ ഒക്ടോബര്‍ 30ന് ക്ലോസ് ചെയ്യുമ്പോള്‍ ആപ്പിളിന്റെ വിപണി മൂലധനം 1.852 ട്രില്യണ്‍ ഡോളറായി കുറഞ്ഞു. ഓഹരി മൂല്യം 108.86 ഡോളറാകുകയും ചെയ്തു.
മാത്രമല്ല അവധിക്കാല പാദത്തെക്കുറിച്ച് ഒരു പ്രവചനവും കമ്പനി നൽകിയിരുന്നില്ല. നാസ്ഡാക് 100 സൂചികയിൽ ആപ്പിൾ മൂല്യം വെള്ളിയാഴ്ച 2.6 ശതമാനം ഇടിഞ്ഞു. മാർച്ചിലെ വിൽപ്പനയ്‌ക്ക് ശേഷമുള്ള ഏറ്റവും മോശം ആഴ്ചയാണിത്.
Comments