തിരുവനന്തപുരം: ബംഗളൂരു മയക്കുമരുന്നു കേസിൽ ബിനീഷ് കോടിയേരി അറസ്റ്റിലായതിനെ തുടർന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വീട്ടിൽ എൻഫോഴ്സ്മെന്റ് റെയ്ഡ് തുടരുന്നു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിലേയും ആദായ നികുതി വകുപ്പിലേയും ഉദ്യോഗസ്ഥർ അടങ്ങിയ എട്ടംഗ സംഘമാണ് തിരുവനന്തപുരത്ത് റെയ്ഡ് നടത്തുന്നത്.
ഇഡിയുടെ നടപടിക്കെതിരെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ബിനീഷിന്റെ കുടുംബം. മാനദണ്ഡങ്ങൾ പാലിക്കാതെയാണ് കുടുംബത്തെ റെയ്ഡിന്റെ പേരിൽ തടഞ്ഞുവച്ചതെന്ന് അഭിഭാഷകൻ മുരുക്കുംപുഴ വിജയകുമാർ പറഞ്ഞു.
അതേസമയം സിആർപിഎഫ് ഉദ്യോഗസ്ഥരും കർണാടക പോലീസും റെയ്ഡിന് സുരക്ഷ ഒരുക്കുന്നതിനായി എത്തിയിരിന്നു. മയക്കുമരുന്ന് കേസിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് പരിശോധന നടത്തിയത്.
രാവിലെ ഒൻപതരയോടെയാണ് അന്വേഷണ സംഘം കോടിയേരിയുടെ മരുതംകുഴിയിലുള്ള വീട്ടിലെത്തിയത്. എന്നാൽ വീട് അടഞ്ഞ് കിടക്കുകയായിരുന്നു. ഉദ്യോഗസ്ഥർ ഫോണിൽ ബിനീഷിന്റെ കുടുംബാംഗങ്ങളുമായി ബന്ധപ്പെടുകയും പിന്നാലെ ബിനീഷിന്റെ ഭാര്യയും ബന്ധുക്കളുമെത്തി വീട് തുറന്നു നൽകി. കണ്ണൂർ ധർമടത്ത് ബിനീഷിന്റെ സുഹൃത്തിന്റെ വീട്ടിലും റെയ്ഡ് നടന്നു.
Comments