കൊറോണ മഹാമാരിയെ പ്രതിരോധിക്കാൻ ബിസിജി (ബാസിലസ് കാൽമെറ്റ് ഗ്യൂറിൻ) വാക്‌സിന് സാധിക്കുമെന്ന് പുതിയ പഠനം.വാക്‌സിൻ ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കുകയും അതിലൂടെ കൊറോണ വൈറസിനെ ചെറുത്തുനിൽക്കാൻ സഹായിക്കുകയും ചെയ്യുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
ഉത്തർപ്രദേശിലെ നോയിഡയിലാണ് പുതിയ പഠനം നടന്നത്. ശിശുക്കളിൽ ക്ഷയരോഗം തടയാനാണ് ബിസിജി വാക്‌സിൻ ഉപയോഗിക്കുന്നത്. മെഡിക്കൽ സൂപ്പറിൻഡെന്റ് ഡോ. രേണു അഗർവാളിന്റെ നേതൃത്വത്തിലാണ് പുതിയ പരീക്ഷണം നടന്നത്.
പഠനത്തിന്റെ ആദ്യ ഘട്ടത്തിൽ 30 ആശുപത്രി ജീവനക്കാർക്ക് വാക്‌സിൻ നൽകിയിരുന്നു. ഇവരെ നോയിഡ ജില്ല ആശുപത്രിയിൽ കൊറോണ ഡ്യൂട്ടിക്കായി നിയമിച്ചു. എന്നാൽ ആർക്കും ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടില്ല.
രണ്ടാം ഘട്ടത്തിൽ 50 ജീവനക്കാരിൽ 30 പേർക്ക് വാക്‌സിൻ കുത്തിവയ്‌ക്കുകയും, ഇവരെ കൊറോണ സെന്ററിൽ ജോലിക്ക് നിയോഗിക്കുകയും ചെയ്തിരുന്നു. 15 ദിവസം കൂടുമ്പോൾ പിസിആർ പരിശോധന നടത്തി. ഇതിൽ വാക്‌സിൻ കുത്തിവയ്‌ക്കാത്ത 16 പേർക്ക് കൊറോണ പോസിറ്റീവായി.
ആഗസ്റ്റ് 24 ന് അടുത്ത അടുത്ത പരീക്ഷണത്തിന്റെ ഭാഗമായി 130 ആളുകളിൽ 50 പേർക്ക് വാക്‌സിൻ നൽകിയിരുന്നു. കൊറോണ സെന്ററിൽ ജീവനക്കാരായി പ്രവർത്തിക്കുന്ന ഇവരിൽ ആർക്കും ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടില്ല. ഡോ. അഗർവാൾ സ്വയപരീക്ഷണം നടത്തിയതായും വ്യക്തമാക്കിയിട്ടുണ്ട്. ഇതിലും പൂർണ്ണ വിജയം കൈവരിച്ചെന്നാണ് ഡോ അഗർവാൾ പറയുന്നത്.
വൈറസ് പരീക്ഷണത്തിന്റെ ഭാഗമായവരിൽ കൂടുതൽ പേരും പ്രമേഹരോഗികളായിരുന്നു. കൂടാതെ മറ്റ് ഗുരുതര ആരോഗ്യപ്രശ്നമുള്ളവരിലും ബിസിജി വാക്സിൻ പരീക്ഷിച്ചു നോക്കി. എന്നാൽ ഇവരിൽ ആർക്കും തന്നെ പിന്നീട് ബുദ്ധിമുട്ടുകളൊന്നുംതന്നെ കാണാൻ സാധിച്ചില്ലെന്ന് മാത്രമല്ല ഇതൊരു വൻവിജയമായി കണക്കാക്കാം എന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി. നവംബർ 4 ന് ആണ് ആരോഗ്യവകുപ്പ് പരീക്ഷണഫലം പുറത്തിറക്കിയത്.
Comments