ദോഹ: ദോഹ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ(ഡിഎഫ്ഐ) അജ്യാൽ രാജ്യാന്തര ചലച്ചിത്രമേളയിലേക്ക് ഇതാദ്യമായി ഒരു മലയാള ഹ്രസ്വചിത്രവും. മുഹമ്മദ് നൗഫല്‍ സംവിധാനം ചെയ്ത ‘ശൃംഗാർ’ ആണ് ഇതാദ്യമായി അജ്യാലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മലയാള ചിത്രം. മെയ്ഡ് ഇന്‍ ഖത്തര്‍ വിഭാഗത്തിലുള്ള ചിത്രത്തിന്റെ ദൈര്‍ഘ്യം 11 മിനുട്ടാണ്.
16 സിനിമകളാണ് ഈ വിഭാഗത്തില്‍ മത്സരത്തിനുള്ളത്.
ഖത്തറില്‍ നിര്‍മ്മിക്കപ്പെട്ടതോ ഖത്തറുമായി ബന്ധപ്പെട്ട പ്രമേയം കൈകാര്യം ചെയ്യുന്നതോ ഖത്തറിലുള്ള ആള് നിര്‍മാതാവോ സംവിധായകനോ ആയ ചിത്രങ്ങളാണ് മെയ്ഡ് ഇന്‍ ഖത്തര്‍ വിഭാഗത്തില്‍ എത്തുന്നത്.
ഖത്തര്‍ പ്ലാസ്റ്റിക് പ്രൊഡക്ഷന്‍ കമ്പനിയില്‍ ഫിനാന്‍സ് അസിസ്റ്റന്റ് ആയ നൗഫലിന്റെ ‘ദി അണ്‍ജസ്റ്റ്’ എന്ന ചിത്രം നേരത്തെ ദോഹ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഒരു മിനിറ്റ് വിഭാഗത്തില്‍ അംഗീകാരം നേടിയിരുന്നു.
ബോര്‍ഡര്‍, റോഡ്സൈഡ്, ലൗഡര്‍ വോയ്സ് എന്നിവയാണ് മറ്റു ചിത്രങ്ങള്‍. 2012 ലാണ് നൗഫൽ ഖത്തറിലെത്തിയത്.
“കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഒരു മലയാള ചിത്രത്തിന് അജ്യാല്‍ ഫിലിം ഫെസ്റ്റിവല്‍ പ്രവേശനം സ്വപ്നമായിരുന്നു. ഇത്തവണ ശൃംഗാറിന് ലഭിച്ച പ്രവേശനം മലയാളികള്‍ക്കെന്നല്ല, ഇന്ത്യക്കാര്‍ക്കാകെ അഭിമാനകരമാണെന്ന്” നൗഫൽ പറഞ്ഞു.
അബ്ദുല്‍ ഷുക്കൂര്‍, നിത്യ സത്യന്, അഷ്മിത മഹേഷ് എന്നിവരാണ് അഭിനേതാക്കള്‍. നിര്‍മാതാവ് വിമല്‍കുമാര്‍ മണി. ‘സൂഫിയും സുജാതയും’ എന്ന സിനിമക്ക് സംഗീതം ചെയ്ത് ശ്രദ്ധ നേടിയ സുധീപ് പാലനാടാണ് ശൃംഗാറിന്റെ സംഗീത സംവിധായകന്.
ലോകോത്തര നിലവാരത്തിലുള്ള സിനിമകള്‍ എല്ലാ വര്‍ഷവും അജ്യാല്‍ ഫിലിം ഫെസ്റ്റിവലില്‍ എത്താറുണ്ട്. ഫീച്ചര്‍ ഫിലിം, മെയ്ഡ് ഇന്‍ ഖത്തര്‍ എന്നിങ്ങനെ രണ്ട് കാറ്റഗറിയാണ് അജ്യാലില്‍ ഉള്ളത്.
ശൃംഗാറിന്റെ സ്ക്രീനിംഗ് വിവരങ്ങൾ https://2020.ajyalfilm.com/films/shringar-5f8c375f1f066e005abc324d എന്ന ലിങ്കില്‍ ലഭിക്കും.
Comments