ന്യൂഡൽഹി: സ്വാതന്ത്ര്യ സമര സേനാനി ബിർസ മുണ്ഡയുടെ ജന്മവാർഷിക ദിനത്തിൽ അദ്ദേഹത്തിന് ആദരവർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സാമൂഹിക ഐക്യത്തിന് അദ്ദേഹം നൽകിയ സംഭാവനകൾ എല്ലായ്പ്പോഴും രാജ്യവാസികൾക്ക് പ്രചോദനമാണ്. സംസ്ഥാന രൂപീകരണ ദിനത്തിൽ ജാർഖണ്ഡിലെ ജനങ്ങൾക്ക് ആശംസകൾ നേരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
പാവപ്പെട്ടവർക്ക് രക്ഷകനായിരുന്നു ബിർസാ. സമൂഹത്തിൽ പിന്നാക്കം നിൽക്കുന്നവർക്ക് വേണ്ടി പോരാടിയ വ്യക്തിയാണ് അദ്ദേഹമെന്നും മോദി ട്വീറ്റ് ചെയ്തു. ‘സംസ്ഥാന രൂപീകരണ ദിനത്തിൽ ജാർഖണ്ഡിലെ ജനങ്ങൾക്ക് ആശംസകൾ. ബിർസ മുണ്ഡയുടെ ആശിർവാദത്താൽ ഈ സംസ്ഥാനം വരും വർഷങ്ങളിൽ വളർച്ചയുടെയും, മഹിമയുടെയും പുതിയ ഉയരങ്ങൾ താണ്ടട്ടെ’ പ്രധാനമന്ത്രി പറഞ്ഞു.
भगवान बिरसा मुंडा जी को उनकी जयंती पर शत-शत नमन। वे गरीबों के सच्चे मसीहा थे, जिन्होंने शोषित और वंचित वर्ग के कल्याण के लिए जीवनपर्यंत संघर्ष किया। स्वतंत्रता आंदोलन में उनका योगदान और सामाजिक सद्भावना के लिए किए गए उनके प्रयास देशवासियों को सदैव प्रेरित करते रहेंगे। pic.twitter.com/9trzSfygep
— Narendra Modi (@narendramodi) November 15, 2020
പത്തൊൻപതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് ഇന്ത്യയിൽ ജീവിച്ചിരുന്ന ഒരു വനവാസി സ്വാതന്ത്ര്യ സമര നേതാവാണ് ബിർസാ മുണ്ഡ. 1875 നവംബർ 15ന് ജാർഖണ്ഡിലാണ് അദ്ദേഹം ജനിച്ചത്. ബ്രിട്ടീഷ് ഭരണത്തെ വെല്ലുവിളിക്കുകയും സാമ്രാജ്യത്വത്തിനെതിരെ ഗോത്ര വർഗക്കാരെ അണിനിരത്തുകയും ചെയ്തു. ഒരേ സമയം രാഷ്ട്രീയാധികാരത്തിനായുള്ള സമരം നയിക്കുന്നതോടൊപ്പം തന്നെ സാമൂഹികവും മതപരവുമായ മാനങ്ങളും ബിർസയുടെ മുന്നേറ്റങ്ങൾക്കുണ്ടായിരുന്നു.
മുണ്ഡ എന്ന വനവാസി വിഭാഗത്തിൽ ജനിച്ച ഇദ്ദേഹം ബ്രിട്ടീഷുകാർക്കെതിരെ സമരത്തിന് നേതൃത്വം നൽകി.1900 ജൂൺ 9 ന് ജയിലിൽ വച്ചാണ് ബിർസ മരിക്കുന്നത്. ഇന്ത്യൻ പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ ഇദ്ദേഹത്തിന്റെ ഛായാചിത്രം തൂക്കിയിട്ടുണ്ട്.
Comments