കൊച്ചി: പോലീസ് നിയമ ഭേദഗതിയിൽ നടപടി എടുക്കരുതെന്ന് സംസ്ഥാന പോലീസ് മേധാവി. പരാതി കിട്ടിയാലുടൻ ഭേദഗതി നിയമ പ്രകാരം നടപടിയെടുക്കരുതെന്ന് വ്യക്തമാക്കി ഡിജിപി സർക്കുലർ പുറത്തിറക്കി. മാദ്ധ്യമങ്ങളിലൂടെ അധിക്ഷേപം നേരിട്ടെന്ന പരാതി ലഭിച്ചാൽ പോലീസ് ആസ്ഥാനത്തെ നിയമ സെല്ലുമായി ബന്ധപ്പെടണമെന്നാണ് പോലീസ് ഉദ്യോഗസ്ഥർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം.
നിമയ സെല്ലിൽ നിന്നുള്ള നിർദ്ദേശങ്ങൾ ലഭിച്ചാൽ മാത്രമെ തുടർ നടപടി സ്വീകരിക്കാൻ പാടുള്ളുവെന്നും ഡിജിപി നിർദ്ദേശിച്ചിട്ടുണ്ട്. സ്റ്റേഷൻ ഹൗസ് ഓഫീസർമാർ അടക്കമുള്ളവർക്കാണ് ഡിജിപി സർക്കുലറിലൂടെ നിർദ്ദേശം നൽകിയിരിക്കുന്നത്.
പോലീസ് നിയമ ഭേദഗതി പരിഷ്ക്കരിക്കാൻ തീരുമാനിച്ചതായി സംസ്ഥാന സർക്കാരും ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ ഉൾപ്പെടെയുള്ളവർ സമർപ്പിച്ച ഹർജി ഹർജികൾ ഡിവിഷൻ ബെഞ്ച് പരിഗണിക്കവെയാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്. നിയമം പരിഷ്ക്കരിക്കുന്നത് വരെ പുതിയ നിയമം നിലനിൽക്കുമെങ്കിലും അതിന്റെ പരിധിയിൽപ്പെടുന്ന കേസുകൾ രജിസ്റ്റർ ചെയ്യില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു.
Comments