ദൈവത്തിന്റെ കയ്യിലേക്ക്....
Saturday, June 6 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ദൈവത്തിന്റെ കയ്യിലേക്ക്….

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 25, 2020, 11:11 pm IST
FacebookTwitterWhatsAppTelegram

ദൈവം വരദാനമായി നൽകിയ കളിമികവ് ആവോളം ആഘോഷിച്ച് അയാൾ ഒടുവിൽ ദൈവത്തിന്റെ കയ്യിലേക്ക് തന്നെ മടങ്ങി. കണ്ണഞ്ചിപ്പിക്കുന്ന നീക്കങ്ങളിലൂടെ ഫുട്ബോൾ ആരാധകരുടെ മനം കവർന്ന ഡീഗോ അർമാൻഡോ മറഡോണ..അസാമാന്യമായ ശരീര പുഷ്ടിയോ ഏത് ഡിഫൻഡറേയും നേരിടാൻ കഴിവുള്ള ശക്തിയോ ഉള്ള ആളായിരുന്നില്ല ആ അഞ്ചടി അഞ്ചിഞ്ചുകാരൻ. പക്ഷേ അസാധാരണമായ പന്തടക്കം കൊണ്ട് എതിരാളികളെപ്പോലും ഞെട്ടിക്കുകയും അവരാൽ ആരാധിക്കപ്പെടുകയും ചെയ്തു അയാൾ..

അർജന്റീനയിലെ ബ്യൂണസ് അയേഴ്സിലെ ഷാന്റിയിലായിരുന്നു ജനനം. കുട്ടിക്കാലത്തെ ദാരിദ്ര്യത്തെ മറികടന്നത് കളിക്കളങ്ങളിൽ നേടിയ എണ്ണം പറഞ്ഞ ഗോളുകൾ കൊണ്ടായിരുന്നു. കളി അവസാനിപ്പിക്കുമ്പോൾ അയാളുടെ അക്കൗണ്ടിലുണ്ടായിരുന്നത് 459 കളികളിൽ നിന്ന് 259 ഗോളുകളായിരുന്നു. ഇരുപതാം നൂറ്റാണ്ടിലെ ഫുട്ബോൾ ഇതിഹാസമാരെന്ന ചോദ്യത്തിന് പെലെയേയും കടന്ന് മറഡോണ മുന്നേറിയപ്പോൾ ഫിഫയ്‌ക്ക് നിയമങ്ങൾ മാറ്റിയെഴുതേണ്ടി വന്നു. ഒടുവിൽ രണ്ടു പേരെ ഇതിഹാസങ്ങളായി പ്രഖ്യാപിച്ച് ഫിഫ തടിതപ്പി.

ലോസ് സെബൊല്ലിറ്റാസ് ടീമിനെ നയിച്ച് ക്ലബ്ബ് ഫുട്ബോളിലേക്ക് കാലെടുത്തുവച്ച ആ കൗമാരക്കാരന് പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നില്ല. പതിനാറാം വയസ്സിൽ അന്താരാഷ്‌ട്ര മത്സരത്തിൽ അരങ്ങേറിയ പയ്യൻ വളരെ പെട്ടെന്ന് കളിക്കമ്പക്കാരുടേയും നിരൂപകരുടേയും ഇഷ്ടതാരമായി. ഫുട്ബോളിന്റെ രാജാക്കന്മാരെ തീരുമാനിക്കുന്ന ലോകകപ്പിൽ അർജന്റീനയെ ജയിപ്പിക്കുന്നിടം വരെ അതെത്തുകയും ചെയ്തു.

1986 ലെ ലോകകപ്പിൽ ഇംഗ്ലണ്ടുമായുള്ള ക്വാർട്ടർ ഫൈനലിലായിരുന്നു ദൈവത്തിന്റെ കയ്യൊപ്പ് പതിഞ്ഞ ഗോൾ പിറന്നത്. ഇംഗ്ലീഷ് ഗോളിയായ പീറ്റർ ഷിൽട്ടനും മുകളിലേക്ക് ഉയർന്ന് മറഡോണ ഹെഡ് ചെയ്തപ്പോൾ അതിനൊപ്പം കയ്യുമുണ്ടായിരുന്നു എന്നായിരുന്നു ആരോപണം. പിന്നീടൊരിക്കൽ അന്നെന്റെ തലയും ദൈവത്തിന്റെ കയ്യുമാണ് ഗോളടിച്ചത് എന്ന് മറഡോണ പരോക്ഷമായും സമ്മതിക്കുകയും ചെയ്തു. പിന്നീട് അതേ കളിയിൽ തന്നെ സ്വന്തം പകുതിയിൽ നിന്ന് പന്തുമായി പാഞ്ഞ് അസാമാന്യ വേഗതയോടെ ഇംഗ്ലണ്ടിന്റെ ഗോൾ വല കുലുക്കിയതും അവിസ്മരണീയമായി.

ബൊക്ക ജൂനിയേഴ്സിൽ നിന്ന് ബാഴ്സലോണയിലേക്കും പിന്നീട് നാപ്പോളിയിലേക്കുമെത്തിയ ക്ലബ്ബ് ഫുട്ബോൾ ജീവിതം. പ്രശസ്തിയിലേക്ക് അടിവച്ച് കയറുന്നതിനിടെ പെട്ടെന്നായിരുന്നു ജീവിതം കൈവിട്ട് പോയത്. കൊക്കെയ്ന് അടിമയായി കത്തി നിൽക്കുമ്പോൾ തന്നെ വിരമിക്കേണ്ടി വന്ന അവസ്ഥ. പല പ്രാവശ്യം ഡോപ്പിംഗ് ടെസ്റ്റിൽ പിടിക്കപ്പെട്ടു. താളം തെറ്റിയ ജീവിതവുമായി നിരവധി പ്രശ്നങ്ങളിലേക്ക് അയാൾ ഡ്രിബിൾ ചെയ്തു പോയി.
2004 ൽ ശക്തമായ ഹൃദയസ്തംഭനത്തെ നേരിട്ട് മരണമോ ജീവിതമോ എന്ന അവസ്ഥയിൽ നിന്നുമാണ് മറഡോണ തിരിച്ചു വന്നത്.

2008 ൽ അർജന്റീനയുടെ കോച്ചായെങ്കിലും 2010 ലെ ലോകകപ്പിൽ ടീമിനെ വിജയത്തിലെത്തിക്കാൻ കഴിഞ്ഞില്ല. ക്വാർട്ടറിൽ ജർമ്മനിയോട് തോറ്റ് പുറത്തായതോടെ മറഡോണയും പരിശീലക സ്ഥാനത്ത് നിന്ന് പുറത്തേക്ക് പോയി. പിന്നീട് ക്ലബ്ബ് ടീമുകൾക്കൊപ്പം പരിശീലകനായി അവസാനം വരേയും മറഡോണ ഫുട്ബോളിനെ സ്നേഹിച്ച് തന്നെ ജീവിച്ചു.

കോണ്ട്രവേഴ്സ്യൽ എന്ന ഇംഗ്ലീഷ് വാക്കിന് പര്യായമായി ചൂണ്ടിക്കാണിക്കാൻ പറ്റിയ ജീവിതമായിരുന്നു മറഡോണയുടേത്. ആർക്കും മനസ്സിലാക്കാൻ കഴിയാത്ത മനസ്സും ജീവിതവും. പക്ഷേ ഒന്നു മാത്രം എല്ലാവർക്കും അറിയാമായിരുന്നു..

ദൈവം ഫുട്ബോളിന് വേണ്ടി മാത്രം ഭൂമിയിലേക്ക് ഇറക്കി വിട്ട മനുഷ്യനാണതെന്ന്..

നന്ദി മറഡോണ- കാൽപ്പന്തുകളി ഭ്രാന്തന്മാർക്ക് നൽകിയ ഇതിഹാസ തുല്യമായ കളി വിരുന്നുകൾക്ക്..

Tags: footballDiego Maradona
ShareTweetSendShare

More News from this section

മാതാവിനോടൊപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്യവേ ടിപ്പര്‍ ലോറിക്കടിയില്‍പ്പെട്ട് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

കലൂരിൽ വിദ്യാർഥിനികളെ ആക്രമിച്ച കേസ്‌: മുഖ്യപ്രതി പി അക്‌ബർ അലി പിടിയിൽ

സ്‌കൂളില്‍ നിന്ന് ഉച്ച ഭക്ഷണം കഴിച്ച ഇരുപതോളം വിദ്യാര്‍ഥികള്‍ക്കു ഭക്ഷ്യ വിഷബാധ; പനിയും ചര്‍ദ്ദിയും വയറിളക്കവും ബാധിച്ച വിദ്യാര്‍ത്ഥികളെ ആശുപതിയിൽ പ്രവേശിപ്പിച്ചു

മഴ മുന്നറിയിപ്പിൽ മാറ്റം; നാളത്തെ റെഡ് അലർട്ടുകൾ പിൻവലിച്ചു, മത്സ്യബന്ധനത്തിന് വിലക്ക് തുടരും

പരിസ്ഥിതി അവബോധ വാർത്തയ്‌ക്ക് കെ.ജി.ശങ്കർ സ്‌മാരക മാധ്യമ പുരസ്കാരം വൈഷ്ണവി സിന്ധുവിന്

വികസിത കേരളവും വിദ്യാഭ്യാസവും; വിദ്യാഭ്യാസ സാമൂഹിക രംഗത്തെ പ്രമുഖര്‍ ഗവര്‍ണറുമായി ചര്‍ച്ച നടത്തി

Latest News

വീണ്ടും ഷിഗെല്ല: കോഴിക്കോട് രണ്ടുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന് മുകളിലേക്ക് മതില്‍ ഇടിഞ്ഞുവീണു; യാത്രക്കാരായ രണ്ടുപേര്‍ക്ക് പരിക്ക്

കാസര്‍ഗോഡ് വീടിന്റെ മതിലിടിഞ്ഞ് സഹോദരങ്ങളായ കുട്ടികള്‍ക്ക് ദാരുണാന്ത്യം

കോഴിക്കോട് ബസും സ്കൂട്ടറും കൂട്ടിയിടിച്ച് പതിനേഴുകാരന് ദാരുണാന്ത്യം

കെ എസ് ഇ ബി സബ്‌സ്റ്റേഷനിലെ താൽക്കാലിക ജീവനക്കാരന്റെ ജഡം വനത്തിനുള്ളിൽ ഹെൽമെറ്റ് ധരിച്ച നിലയിൽ കണ്ടെത്തി

ബക്രീദ് ആഘോഷങ്ങളിൽ പങ്കെടുത്ത് മടങ്ങുമ്പോൾ വഴിതെറ്റി; വാഹനത്തിന്റെ ബാറ്ററി തകരാറിലായി; കുടിവെള്ളം കിട്ടാതെ 50 പേര്‍ക്ക് ദാരുണാന്ത്യം

ഡല്‍ഹി മാളവ്യനഗർ ഹോട്ടലിലെ തീപിടിത്തം: പാചകക്കാരന്‍ അറസ്റ്റില്‍

തലസ്ഥാനത്ത് ഗുണ്ടാ ആക്രമണം; ഹോൺ മുഴക്കിയതിന് ബിഎസ്എൻഎൽ ജീവനക്കാരനായ അച്ഛനെയും പ്ലസ്ടു വിദ്യാർത്ഥിയായ മകനെയും നടുറോഡിൽ തല്ലിച്ചതച്ചു; തകരപ്പറമ്പ് കുട്ടൻ പിടിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies