ഹൈദരാബാദ് : കേസുകളെയും , പോലീസിനെയും കാട്ടി ഭീഷണിപ്പെടുത്താൻ ശ്രമിക്കരുതെന്ന് തെലുങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിനോട് എം പിയും , യുവമോര്‍ച്ച ദേശീയ അദ്ധ്യക്ഷനുമായ തേജസ്വി സൂര്യ . ഒസ്മാനിയ സർവകലാശാലയിൽ അതിക്രമിച്ചു കയറിയെന്നാരോപിച്ച് തേജസ്വി സൂര്യയ്ക്കെതിരെ കേസ് എടുത്തിരുന്നു . ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു തേജസ്വിയുടെ പ്രതികരണം .
‘ ബിജെപിയെ തടയാൻ നിങ്ങളായിട്ടില്ല കെ സി ആർ .മമതയെ പേടിച്ചിട്ടില്ല പിന്നെയാണോ നിങ്ങൾ ‘ തേജസ്വി സൂര്യ ട്വീറ്റ് ചെയ്തു . ബി.ജെ.വൈ.എം പ്രവർത്തകർ ബംഗാൾ മുഖ്യമന്ത്രി മമതയെ ഭയപ്പെടാത്തവരാണെന്നും അവർ എങ്ങനെ കെ.സി.ആറിനെ ഭയപ്പെടുമെന്നുമായിരുന്നു സൂര്യയുടെ ചോദ്യം.
കെസിആർ സർക്കാർ നടത്തുന്ന ഗൂഢാലോചനകൾ ആളുകൾ കാണുന്നുണ്ടെന്നും വരാനിരിക്കുന്ന ജിഎച്ച്എംസി തിരഞ്ഞെടുപ്പിൽ ഉചിതമായ പ്രതികരണം നൽകുമെന്നും ബിജെപി സംസ്ഥാന യൂണിറ്റ് നേതാവ് സഞ്ജയ് കുമാർ പറഞ്ഞു.
ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി തേജസ്വി സൂര്യ ഹൈദരാബാദ് സന്ദർശിച്ചിരുന്നു. സർവകലാശാല സന്ദര്‍ശിക്കാനെത്തിയ തനിയ്ക്ക് മുന്നില്‍ ഹൈദരാബാദ് പോലീസ് ബോധപൂര്‍വ്വം തടസങ്ങള്‍ സൃഷ്ടിച്ചെന്ന് അദ്ദേഹം അന്ന് തന്നെ പറഞ്ഞു. തെലങ്കാന പ്രക്ഷോഭത്തില്‍ ജീവന് നഷ്ടമായവര്‍ക്ക് ആദരം അര്‍പ്പിക്കാനെത്തിയതായിരുന്നു അദ്ദേഹം.
നൂറു കണക്കിന് ആളുകളാണ് ഒസ്മാനിയ സര്വ്വകലാശാലയിലേയ്ക്കുള്ള യാത്രയില്‍ തേജസ്വിയ്ക്ക് പിന്നില്‍ അണിനിരന്നത്. എന്നാല്‍ പ്രധാന കവാടം പോലീസ് അടച്ചു. മാത്രമല്ല, മുള്ളുകമ്പി ഉപയോഗിച്ചുള്ള വേലിയും ബാരിക്കേഡുകളും തീര്‍ത്താണ് പോലീസ് തേജസ്വിയെയും ഒപ്പമുള്ളവരെയും തടയാന്‍ ശ്രമിച്ചത്.
എന്നാല്‍, ജയ് ശ്രീറാം, ജയ് തെലങ്കാന വിളികളോടെ ബാരിക്കേഡുകള്‍ ചാടിക്കടന്ന തേജസ്വി ഒസ്മാനിയ സര്‍വ്വകലാശാലയിലെത്തി തെലങ്കാന പ്രക്ഷോഭത്തില്‍ ജീവന് നഷ്ടമായവര്‍ക്ക് ആദരം അര്‍പ്പിച്ചിരുന്നു.
Comments