കൊറോണ കാലത്ത് ഒടിടി പ്ലാറ്റ്‌ഫോമിലെത്തിയ സൂഫിയും സുജാതയും എന്ന ചിത്രമാണ് ഷാനവാസ് നരണിപ്പുഴയെ സുപരിചിതനാക്കിയത്. മലപ്പുറം, പൊന്നാനി നരണിപ്പുഴ സ്വദേശിയായ ഷാനവാസിന്റെ കയ്യൊപ്പ് പതിഞ്ഞ ചിത്രമാണ് സൂഫിയും സുജാതയും. ഞെട്ടലോടെയാണ് സഹപ്രവർത്തകർ ഷാനവാസിന്റെ വിയോഗ വാർത്ത ശ്രവിച്ചത്.
മലയാള സിനിമയിൽ പുതിയൊരു കാൽവെയ്പ്പിന് തുടക്കം കുറിച്ച ചിത്രം കൂടിയാണ് സൂഫിയും സുജാതയും. പ്രണയത്തിന്റെ തീവ്രതയും വിരഹത്തിന്റെ വേദനയും സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ പ്രേക്ഷക ഹൃദയത്തിൽ ആഴത്തിൽ പതിപ്പിക്കാൻ ഷാനവാസ് നരണിപ്പുഴയ്ക്ക് കഴിഞ്ഞു.
എഡിറ്ററായാണ് ഷാനവാസ് നരണിപ്പുഴ സിനിമാ മേഖലയിലെത്തുന്നത്. കരി എന്ന ചിത്രമാണ് ആദ്യമായി സംവിധാനം ചെയ്തത്. ജാതീയത ചർച്ചയായ കരി നിരൂപകർക്കിടയിലും ഏറെ ചർച്ചയായ സിനിമായായിരുന്നു.
2015 ൽ പുറത്തിറങ്ങിയ കരി ഒട്ടേറെ ചലച്ചിത്രോത്സവങ്ങളിൽ പ്രദർശിപ്പിക്കുകയും പുരസ്‌കാരങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്. ദേശീയ പുരസ്‌കാരത്തിന് കരി നാമനിർദ്ദേശം ചെയ്യപ്പെടുകയും ചെയ്തിരുന്നു.
Comments