അഹമ്മദാബാദ്: ഈ സീസണിലും ഐ.പി.ല്ലിൽ എട്ടു ടീമുകൾ മാത്രമേ കളിക്കൂ എന്ന തീരുമാനവുമായി ബി.സി.സി.ഐ. ഇന്ത്യൻ ക്രിക്കറ്റ് കൺ്‌ട്രോൾ ബോർഡിന്റെ വാർഷിക പൊതുയോഗത്തിലാണ് തീരുമാനം. അഹമ്മദാബാദിൽ ഇന്ന് വൈകിട്ടാണ് യോഗം ആരംഭിച്ചത്. അദ്ധ്യക്ഷൻ സൗരവ് ഗാംഗുലിയുടെ നേതൃത്വത്തിലാണ് യോഗം നടക്കുന്നത്. ഗാംഗുലി, ജയ് ഷാ, ജയേഷ് ജോർജ്ജ് എന്നിവരുടെ കാലാവധി കൊറോണ കാലമായതിനാൽ തൽക്കാലം ചർച്ചയാകില്ലെന്നാണ് സൂചന.
ഐ.പി.എല്ലിൽ പുതിയ രണ്ട് ടീമുകളെ പരിഗണിക്കുമ്പോൾ ഏതൊക്കെ നഗരങ്ങൾക്കാണ് സാദ്ധ്യത എന്നത് വ്യക്തമല്ല. അഹമ്മദാബാദിനും ലഖ്‌നൗവിനുമാണ് സാദ്ധ്യത കൽപ്പി ക്കുന്നത്. അതുപോലെ മുമ്പ് ഐ.പി.എല്ലിന്റെ ഭാഗമായിരുന്ന കൊച്ചി ടസ്‌ക്കേഴ്‌സിന്റെ ഭാവിയും ഇന്ന് ബി.സി.സി.ഐയുടെ യോഗം ചർച്ച ചെയ്യുമെന്നാണ് സൂചന.
Comments