മെൽബൺ: രണ്ടാം ടെസ്റ്റിൽ ഓസീസ് ബാറ്റിംഗ് നിരയെ തകർത്ത് ടീം ഇന്ത്യ. ആദ്യ ഇന്നിംഗ്‌സിൽ ആതിഥേയർ 68-ാം ഓവറിൽ8 വിക്കറ്റുകൾ നഷ്ടപ്പെട്ട് 168 എന്ന നിലയിലാണ്. അരങ്ങേറ്റ മത്സരത്തിൽത്തന്നെ രണ്ടു വിക്കറ്റുകളൾ സ്വന്തമാക്കിയ മുഹമ്മദ് സിറാജും ബുംറയും അശ്വിനും ഓസീസന്റെ വിക്കറ്റുകൾ വീതിച്ചെടുത്തു. നാലു റൺസുമായി പാറ്റ് കമ്മിൻസും റൺസ് എടുക്കാതെ ലയോണുമാണ് ക്രീസിൽ.
കാമറൂൺ ഗ്രീൻ 12റൺസിന് സിറാജിന് മുന്നിൽ കീഴടങ്ങിയപ്പോൾ ടിം പെയിനിനെ 13 റൺസിന് അശ്വിനും മിച്ചൽ സ്റ്റാർക്കിനെ 7 റൺസിന് ബുംറയും വീഴ്‌ത്തി. കളി തുടങ്ങി അഞ്ചാം ഓവറിലാണ് ബുറയുടെ പന്തിൽ റൺസെടുക്കാതെ ബേൺസ് പുറത്തായത്. തുടർന്ന് രണ്ടും മൂന്നും വിക്കറ്റുകൾ അശ്വിൻ നേടി. മാത്യൂ വേഡിനെ 30 റൺസിലും 15-ാം ഓവറിൽ സ്മിത്തിനെ പൂജ്യത്തിനുമാണ് അശ്വിൻ പുറത്താക്കിയത്. നാലാം വിക്കറ്റ് ബുംറയ്‌ക്കായിരുന്നു. ട്രാവിസ് ഹെഡിനെ 38ൽ ബുംറ പുറത്താക്കി. അർദ്ധ സെഞ്ച്വറിയിലേക്ക് നീങ്ങിയ ലബുഷെയിനിനെ വീഴ്‌ത്തി തന്റെ ആദ്യ ടെസ്റ്റ് വിക്കറ്റും മുഹമ്മദ് സിറാജ് നേടി.
ഇന്ത്യൻ നിരയിൽ ബുംറ 34 റൺസിന് മൂന്ന് വിക്കറ്റ് വീഴ്‌ത്തി. അശ്വിൻ 35 റൺസിന് മൂന്ന് പേരേയും മുഹമ്മദ് സിറാജ് 40 റൺസിന് രണ്ടുപേരേയും പുറത്താക്കി.
Comments