റഷ്യയുടെ സ്പുട്നിക് 5 കൊറോണ വാക്സീന്റെ മൂന്നാം ഘട്ട പരീക്ഷണം അബുദാബിയിൽ ആരംഭിച്ചു.500 പേരിലാണ് പരീക്ഷണമെന്നും താൽപര്യമുള്ളവർ മുന്നോട്ടുവരണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.പരീക്ഷണത്തിൽ പങ്കാളികളാകാൻ സന്നദ്ധസേവകർക്ക് www.v4v.ae എന്ന വിലാസത്തിൽ ഇപ്പോൾ രജിസ്റ്റർ ചെയ്യാം.റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെന്റ് ഫണ്ട് , റഷ്യൻ പരമാധികാര വെൽത്ത് ഫണ്ട്, അബുദാബി ആസ്ഥാനമായുള്ള ഹെൽത്ത് ഇൻവെസ്റ്റ്മെന്റ് എന്നിവർ സംയുക്തമായാണ് പരീക്ഷണത്തിന് സൗകര്യമൊരുക്കുന്നത്.ആദ്യ രണ്ടുഘട്ട പരീക്ഷണങ്ങൾ അനുകൂലമായിരുന്നുവെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മൂന്നാം ഘട്ടം യു.എ.ഇ.യിൽ ആരംഭിച്ചിരിക്കുന്നത്.കൊറോണ ബാധിച്ചിട്ടില്ലാത്തവരും 14 ദിവസത്തിനിടെ സാംക്രമിക രോഗങ്ങൾ പിടിപെടാത്തവരുമായ 18 വയസ്സിനു മുകളിലുള്ളവരെ പരിഗണിക്കും.ഇവർ മറ്റു വാക്സീൻ പരീക്ഷണത്തിൽ പങ്കെടുത്തവരാകരുത്.തിരഞ്ഞെടുക്കപ്പെടുന്നവർക്കു 20 ദിവസത്തിനിടെ 2 ഡോസ് വാക്സീൻ നൽകി നിരീക്ഷണത്തിനു വിധേയമാക്കും.നിലവിൽ ഫൈസർ വാക്സീനു പുറമേ യുഎഇയിൽ പരീക്ഷണം നടത്തി അംഗീകരിച്ച ചൈനയുടെ സിനോഫാം വാക്സീനും ലഭ്യമാണ്.
Comments