ഒട്ടാവ: ബ്രിട്ടണ് പുറകേ ചൈനയുടെ ഉൽപ്പന്നങ്ങളെ കർശനമായി വിലക്കി കാനഡയും. ഉയിഗുർ മുസ്ലീംമുകളെ അടിമവേല ചെയ്യിച്ചാണ് ഉത്പ്പന്നങ്ങൾ തയ്യാറാക്കുന്നതെന്ന റിപ്പോർട്ടിന്മേലാണ് നടപടി. ഉയിഗുറുകൾക്കെതിരെ ചൈന നടത്തുന്നത് പരസ്യമായ മനുഷ്യാവകാശ ലംഘനമാണെന്നും ജനങ്ങളെ തടവിലാക്കിയും പീഡിപ്പിച്ചും പുറത്തിറക്കുന്ന വസ്തുക്കൾ ഒരു കാരണവശാലും രാജ്യത്തേക്ക് വരാൻ അനുവദിക്കില്ലെന്നും കനേഡിയൻ വിദേശകാര്യമന്ത്രി ഫ്രാൻകോയിസ് ഫിലിപ്പേ ഷാംപെയിൻ വ്യക്തമാക്കി. ബ്രിട്ടനൊപ്പം തങ്ങളും ചൈനയുടെ മനുഷ്യത്വഹീന നടപടികളെ അപലപിക്കുന്നതോടൊപ്പം വ്യാപാര രംഗത്ത് നടപടികളുമായി മുന്നോട്ട് പോവുകയാണെന്നും ഷാംപെയിൻ വ്യക്തമാക്കി.
ചൈനയുടെ ഉൽപ്പന്നങ്ങളുടെ വിവരങ്ങളെല്ലാം ദുരൂഹമായി തുടരുന്നു. സാധനങ്ങൾ രാജ്യങ്ങളിലേക്ക് തള്ളുന്നതാണ് ചൈനയുടെ രീതി. ആദ്യ ഘട്ടത്തിൽ ഗുണനിലവാരത്തെ ശ്രദ്ധിച്ചിരുന്ന തങ്ങൾക്ക് ഇനി അന്താരാഷ്ട്രതലത്തിലെ മാനുഷിക വിഷയങ്ങളും ശ്രദ്ധിക്കേണ്ട സാഹചര്യമാണുള്ളത്. കാനഡ എന്നും രാജ്യത്തെ മൂല്യങ്ങളിൽ അടിയുറച്ച് നിൽക്കുന്ന സമൂഹമാണെന്നും ഫ്രഞ്ച് വിദേശകാര്യമന്ത്രി പറഞ്ഞു.
Comments