ന്യൂഡൽഹി : രാജ്യത്ത് വർദ്ധിച്ചുവരുന്ന ഓൺലൈൻ വായ്പാ കമ്പനികളുടെ ഇടപാടുകൾ നിരീക്ഷിക്കാൻ സമിതിയെ നിയോഗിച്ച് ആർബിഐ. മലയാളികളടക്കം നിരവധി പേർ ഓൺലൈൻ വായ്പാ കമ്പനികളുടെ ചതിക്കുഴയിൽ പെട്ട വാർത്തകൾ പുറത്ത് വന്നതോടെയാണ് ആർബിഐ ഇടപെട്ടെത്.
ഓൺലൈൻ വായ്പാ ഇടപാടുകളെക്കുറിച്ച് പഠനം നടത്താൻ ആറംഗ സംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത്. ആർബിഐ എക്സിക്യൂട്ടീവ് ഡയറക്ടർ ജയന്ത് കുമാർ ഡാഷ് അദ്ധ്യക്ഷനായ സമിതിലെ രണ്ട് അംഗങ്ങൾ പുറത്ത് നിന്നുള്ളവരാണ്. ഇത് സംബന്ധിച്ച് റിപ്പോർട്ട് മൂന്ന് മാസത്തിനകം സമർപ്പിക്കണം.
ലോക്ക് ഡൗൺ കാലത്താണ് ഓൺലൈൻ വായ്പ കമ്പനികളുടെ പ്രവർത്തനം സജീവമായത്. ഓൺലൈൻ നടപടികൾ പൂർത്തിയാക്കി വായ്പാ ഇടപാടുകൾ നടത്താൻ അനുമതി ലഭിച്ചിട്ടുള്ള കമ്പിനികളുടെ മറവിലാണ് വ്യാജ കമ്പനികൾ പ്രവർത്തിക്കുന്നത്. നിരവധി പേരാണ് ഇവരുടെ കെണിയിൽ പെട്ടത്.
മൂവായിരം മുതൽ പതിനായിരം രൂപ വരെ വായ്പ നൽകി ഓരാഴ്ചയ്ക്കകം അഞ്ചും ആറും ഇരട്ടിയായി തിരിച്ച് വാങ്ങുകയാണ് ഇവർ ചെയ്തുവരുന്നത്. പണം നൽകിയില്ലെങ്കലിൽ ഫോൺ വിളിച്ച് ഭീഷണിപ്പടുത്തുകയും സമൂഹമാദ്ധ്യമങ്ങളിലൂടെ അധിക്ഷേപിക്കുകയും ചെയ്യും. തട്ടിപ്പിന് ഇരയായ നിരവധി പേർ പരാതി നൽകിയിരുന്നു. തുടർന്ന് സംഭവത്തിൽ പോലീസ് അന്വേഷണവും നടത്തിയിരുന്നു.
Comments