ശ്രീനഗർ: ജമ്മു കശ്മീരിൽ കൊറോണ പ്രതിരോധ വാക്‌സിൻ പ്രക്രിയയ്ക്ക് തുടക്കം. 4000 മുൻഗണനാ വിഭാഗത്തിൽപ്പെട്ടവരാണ് ഇന്ന് വാക്‌സിൻ സ്വീകരിക്കുക. കശ്മീർ ഇൻസിറ്റിറ്റിയൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ മേധാവി ഡോ. എ.ജി അഹാങ്കറും ഒരു ശുചീകരണ തൊഴിലാളിയുമാണ് ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ചത്. ലഫ്റ്റനെന്റ് ഗവർണർ മനോജ് സിൻഹയുടെ സാന്നിദ്ധ്യത്തിലായിരുന്നു വാക്‌സിനേഷൻ.
ഇന്ന് ചരിത്രദിനത്തിനാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്. കൊറോണ വാക്‌സിനേഷന്റെ മഹത്തായ വിജയത്തിന് വേണ്ടി കഠിനമായി പ്രയത്‌നിക്കുമെന്ന് മനോജ് സിൻഹ പറഞ്ഞു. രണ്ടാം ഘട്ട വാക്‌സിനേഷൻ കൂടി പൂർത്തിയാകുന്നതോടെ ആരോഗ്യമുള്ള ജമ്മു കശ്മീർ ജനതയെ കാണാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൊറോണ വൈറസ് വ്യാപന സമയത്ത് ഒരുപാട് കഷ്ടപ്പാടുകൾ അനുഭവിച്ചു. ആറ് ഏഴ് മാസത്തോളം കാലം സ്വന്തം വീടുകളിൽ നിന്നുപോലും അകന്നു നിന്നു. കൊറോണ വാക്‌സിൻ പുതിയ പ്രതീക്ഷകൾ നൽകുന്നുവെന്ന് വാക്‌സിൻ സ്വീകരിച്ച ശേഷം ശുചീകരണ തൊഴിലാളി പറഞ്ഞു.
40 കേന്ദ്രങ്ങളിലായി നൂറ് പേര് വച്ച് നാലായിരം പേർക്കാണ് ഇന്ന് വാക്‌സിൻ നൽകുക. ബുധനാഴ്ച ആദ്യ ബാച്ചിൽ 1.465 ലക്ഷം കൊവിഷീൽഡ് വാക്‌സിനുകൾ കശ്മീരിൽ എത്തിയിരുന്നു.
Comments