ഹോങ്കോംഗ്: ചൈനയുടെ സുരക്ഷാ നിയമങ്ങളിലും അടിച്ചമർത്തലിലും മനംനൊന്ത് കുടുംബങ്ങളൊന്നടങ്കം ഹോങ്കോംഗ് വിടുന്നു. ബ്രിട്ടീഷ് പൗരത്വം ലഭിച്ചവർക്ക് പിന്നാലെ സ്വിറ്റ്‌സർലന്റിലേക്കും ജർമ്മനിയിലേക്കും ഫ്രാൻസിലേക്കുമെല്ലാം അഭ്യസ്ഥവിദ്യരായവരും ബിസിനസ്സ് രംഗത്തുള്ളവരും അവരുടെ പുതു തലമുറെ പറിച്ചു നടുകയാണ്.
ഒരു സമയം ഹോങ്കോംഗിന്റെ ഭരണം നടത്തിയിരുന്ന ബ്രിട്ടൺ നിലവിൽ 54 ലക്ഷം പേർക്ക് പാസ്സ്‌പോർട്ട് അനുവദിക്കാനുള്ള അപേക്ഷ സ്വീകരിച്ചു കഴിഞ്ഞു. ഇവരെല്ലാം തീരുമാനമെടുത്താൽ ഹോങ്കോംഗിലെ 70 ശതമാനം പേർ ബ്രിട്ടനിലെത്തും. ഈ വർഷം മാത്രം മുപ്പതുലക്ഷം പേരെ സ്വീകരിക്കാൻ ബ്രിട്ടൻ പദ്ധതിയിടുന്നുവെന്നാണ് സൂചന.
ബ്രിട്ടനിലും ഹോങ്കോംഗിലുമായി മാറി മാറി കഴിയുന്ന ഒരു വലിയ വിഭാഗം ജനത ഹോങ്കോഗിലുണ്ട്. അവരാണ് പ്രധാനമായും ഹോങ്കോംഗിനെ എന്നന്നേക്കുമായി ഉപേക്ഷിക്കാനുള്ള തീരുമാനം എടുത്തുകൊണ്ടിരിക്കുന്നത്. ജീവിതം സുരക്ഷിതമാ യിരിക്കണം. സമ്മർദ്ദം താങ്ങാനാവുന്നില്ലെന്നതാണ് ഭൂരിപക്ഷം ജനങ്ങളുടേയും അഭിപ്രായം.23 വർഷത്തിന് മുമ്പ് പൂർണ്ണ ഭരണത്തിനുള്ള അവകാശം വിട്ടു നൽകിയാണ് ബ്രിട്ടൻ ഹോങ്കോംഗിനെ ചൈനയ്‌ക്ക് തിരികെ നൽകിയത്.
Comments