ശ്രീനഗർ : ജമ്മു കശ്മീരിൽ ജെയ് ഷെ മുഹമ്മദ് ഭീകരനും സഹായിയും അറസ്റ്റിൽ. ഷിർപോര ബാല സ്വദേശി ആയാസ് അഹമ്മദ് ഭട്ട്, ചന്ദാര പാപോർ സ്വദേശി റയീസ് അഹമ്മദ് മിർ എന്നിവരെയാണ് ജമ്മു കശ്മീർ പോലീസ് അറസ്റ്റ് ചെയ്തത്. അനന്തനാഗിൽ നിന്നായിരുന്നു ഇവരെ പിടികൂടിയത്. ഇവരുടെ പക്കൽ നിന്നും ആയുധങ്ങളും പിടിച്ചെടുത്തു.
അനന്തനാഗിൽ പോലീസ് ഉദ്യോഗസ്ഥരെ കൊല്ലാനും, ആയുധക്കടത്തിനും ഭീകരർ ശ്രമിക്കുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചുരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ചെക്‌പോസ്റ്റുകളിലും മറ്റും കർശന പരിശോധന നടത്തിവരുകയായിരുന്നു. ഇതിനിടെയാണ് ഭീകരൻ ആയാസ് അഹമ്മദ് പോലീസിന്റെ പിടിയിലായത്. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് ലഷ്‌കർ ഇ ത്വയ്ബയിൽ ചേർന്ന് പ്രവർത്തിച്ചുവരികയാണെന്ന വിവരം ലഭിച്ചത്. ചൈനീസ് പിസ്റ്റലുകൾ, മാഗസീനുകൾ, ബുള്ളറ്റുകൾ എന്നിവയാണ് ഇയാളുടെ പക്കൽ നിന്നും പോലീസ് പിടിച്ചെടുത്തത്.
അന്തനാഗിൽ ഉണ്ടായ ഗ്രനേഡ് ആക്രമണവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് റയീസ് അഹമ്മദ് മിർ അറസ്റ്റിലായത്.
Comments