ട്രിച്ചി: തമിഴ്‌നാട്ടിൽ നിന്നും മത്സ്യബന്ധനത്തിന് പോയവർ കൊല്ലപ്പെട്ടത്് ശ്രീലങ്കൻ നാവികസേനയുടെ വെടിവെയ്പ്പിലെന്ന് സൂചന. മത്സ്യതൊഴിലാളികളുടെ മരണത്തിൽ ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഇന്ത്യൻ മത്സ്യതൊഴിലാളികളെ കടൽക്കൊള്ളക്കാരെപോലെ കാണുന്ന സമീപനം നിർത്തണമെന്നും മത്സ്യത്തൊഴിലാളികളും പറഞ്ഞു. കടലിൽ തൊഴിലാളികളെ തിരിച്ചറിയാൻ പാകത്തിനുള്ള അന്വേഷണം ശ്രീലങ്കയുടെ ഭാഗത്തുനിന്നും ഉണ്ടായില്ലെന്ന് ഇന്ത്യൻ വിദേശകാര്യവകുപ്പ് പറഞ്ഞു.
പുതുക്കോട്ടൈ ജില്ലയിൽ നിന്നുള്ള മത്സ്യത്തൊഴിലാളികളെയാണ് തിങ്കളാഴ്ച കാണാതായത്. ശ്രീലങ്കയുടെ തീരത്താണ് മത്സ്യതൊഴിലാളികളുടെ മൃതദേഹം അടിഞ്ഞത്. കടലിൽ ഇവർക്കൊപ്പം മത്സ്യബന്ധനത്തിനുണ്ടായിരുന്ന മറ്റ്‌ബോട്ടുകളിലുള്ളവരാണ് ശ്രീലങ്കൻ നാവികസേനയുടെ വെടിയേറ്റാണ് തൊഴിലാളികൾ മരണപ്പെട്ടതെന്ന ആരോപണം ഉന്നയിച്ചത്. എന്നാൽ നാവികസേന ഇത് സ്ഥിരീകരിച്ചിട്ടില്ല.
Comments