ബംഗളൂരു: ഇന്ത്യൻ പ്രതിരോധ രംഗം ആയുധനിർമ്മാണത്തിലും വ്യോമയാന രംഗത്തും നടത്തിക്കൊണ്ടിരിക്കുന്ന മുന്നേറ്റത്തെ അഭിനന്ദിച്ച് അമേരിക്ക. ബംഗളൂരുവിലെ ഏയറോ ഇന്ത്യ ഷോയോടനുബന്ധിച്ച് ഇന്ത്യയുടെ മുന്നേറ്റം വിശദീകരിച്ച പ്രതിരോധ മന്ത്രിയുടെ പ്രസ്താവനയ്‌ക്ക് പിന്നാലെയാണ് അമേരിക്കയുടെ പിന്തുണ.
‘പ്രതിരോധരംഗത്ത് ഇന്ത്യക്ക് നിരവധി ആവശ്യങ്ങളുണ്ട്. അവയെല്ലാം സർക്കാർ തീരുമാനിക്കേണ്ടവയാണ്. പല സംവിധാനങ്ങളും സ്വന്തമാക്കാൻ വലിയ പരിശ്രമം ആവശ്യമാണ്. സൈനിക പ്രതിരോധ രംഗത്തേയും ഗവേഷണരംഗത്തേയും ഉദ്യോഗസ്ഥരും വിദഗ്ധരും അവരുടെ കരുത്തിന്റെ ആഴവും വ്യാപ്തിയും ഇവിടെ പ്രദർശിപ്പിക്കുകയാണ്. ഒപ്പം നിർമ്മാണരംഗത്ത് മുന്നേറുക എന്നത് കാലഘട്ടത്തിന്റെ ആവശ്യവുമാണ്.’ അമേരിക്കയുടെ പ്രതിരോധ വകുപ്പിലെ ഉദ്യോഗസ്ഥനായ ഡോൺ ഹെഫ്‌ലിനാണ് ഇന്ത്യയുടെ കരുത്തിനെ അംഗീകരി ച്ചുകൊണ്ട് സംസാരിച്ചത്.
ഇന്ത്യ വിവിധ മേഖലകളിൽ സ്വയം പര്യാപ്തത നേടുകയാണ്. ഇതിനായി വളരെ ശ്രദ്ധാപൂർവ്വം പുറമേ നിന്നുള്ള സംവിധാനങ്ങളുടെ ഏകോപനവും ആവശ്യമാണ്. ഇന്ത്യയുടെ അഭിലാഷങ്ങളെ തങ്ങൾ അതേ അർത്ഥത്തിൽ തന്നെ മാനിക്കുന്നുവെന്നും ഡോൺ പറഞ്ഞു.
ഇന്തോ-പെസഫിക് മേഖലയിൽ ഇന്ത്യയുടെ സാന്നിദ്ധ്യം അതീവ നിർണ്ണാ യകമാണ്. പരസ്പരം സഹകരിച്ചുകൊണ്ടുള്ള ഇന്ത്യാ-അമേരിക്ക നീക്കം ഭരണപരമായ നേട്ടവും ലക്ഷ്യമിട്ടാണ്. മേഖലയിലെ എല്ലാ രാജ്യങ്ങളുടേയും സമ്പത്തും സുരക്ഷയും ഉറപ്പുവരുത്തുന്ന നയമാണ് കൈക്കൊണ്ടിരിക്കുന്നതെന്നും ഡോൺ ഹെഫ്‌ലിൻ വ്യക്തമാക്കി.















