കൊൽക്കത്ത: ബംഗാളിൽ ഇസ്ലാമിക മതമൗലികവാദികൾക്കേ കോൺഗ്രസ്സിനെ അധികാരത്തിലേറ്റാൻ കഴിയൂ എന്ന് തുറന്നു പറഞ്ഞ് നേതാക്കൾ. പശ്ചിമബംഗാളിലെ പരമ്പരാഗത മുസ്ലീം വോട്ടുകളെല്ലാം കൈവിട്ടെന്നും മുസ്ലീം ഭൂരിപക്ഷ മേഖലകളിലും വനവാസി മേഖലകളിലും മതമൗലികവാദി നേതാക്കൾക്കാണ് സ്വാധീനമുള്ളതെന്നുമാണ് കോൺഗ്രസ്സ് നേതാവ് പറയുന്നത്. മതമൗലികവാദി അതിതീവ്ര മുസ്ലീം വിഭാഗത്തെ കയ്യിലാക്കണമെന്നുള്ള നിർദ്ദേശമാണ് സോണിയാ ഗാന്ധിക്ക് നൽകുന്നത്. ഇത് വിവരിക്കുന്ന സോണിയാ ഗാന്ധിക്ക് അയച്ച കത്താണ് പുറത്തായത്. പശ്ചിമ ബംഗാളിലെ കോൺഗ്രസ്സ് പ്രതിപക്ഷ നേതാവ് അബ്ദുൾ മന്നാൻ അയച്ച ഇംഗ്ലീഷിലുള്ള കത്ത് ബി.ജെ.പി നേതാവ് അമിത് മാളവ്യയാണ് പുറത്തുവിട്ടത്.
കോൺഗ്രസ്സ് എന്നും ബംഗാളിൽ ന്യൂനപക്ഷ വോട്ടുകൊണ്ട് മാത്രമാണ് ജയിച്ചിട്ടുള്ള തെന്ന കാര്യം മാഡത്തിന് അറിയാമല്ലോ എന്നാണ് സോണിയയെ അഭിസംബോധന ചെയ്തുകൊണ്ടുള്ള കത്തിന്റെ തുടക്കം . ഇതുകൂടാതെ ബംഗാളിലെ മൂർഷിദാബാദ് ജില്ലയിൽ 70 ശതമാനവും മുസ്ലീമാണെന്നും അവർ കോൺഗ്രസ്സിനെ കയ്യൊഴിഞ്ഞതാണ് തകർച്ചയ്‌ക്ക് കാരണമെന്നും മന്നാൻ സൂചിപ്പിക്കുന്നു.
ബംഗാളിലെ ആകെ മുസ്ലീമുകൾ മുപ്പതു ശതമാനമാണെന്നും അതിലെ 90 ശതമാനം പേരും പരമ്പരാഗത കോൺഗ്രസ്സ് വോട്ടാണെന്നും മന്നാൻ തെളിവ് നിരത്തുന്നു. ഇതൊക്കെയായിട്ടും കോൺഗ്രസ്സിന് അധികാരം ലഭിക്കാത്തത് മതസ്വാധീനമുള്ള നേതാക്കളെ കൈവിട്ടതാണെന്നും കത്തിൽ പറയുന്നു. മമത അത്തരം നേതാക്കളെ പിടിച്ചുവെച്ചിരിക്കുന്നതാണെന്നും അത് തിരികെ നേടണമെന്നതുമാണ് പരിഹാരമായി കത്തിലൂടെ പറയുന്നത്.
പശ്ചിമ ബംഗാളിൽ മതമൗലികവാദി സംഘടനകളുമായി അവിശുദ്ധ കൂട്ടുകെട്ടാണ് കോൺഗ്രസ്സും ഇടതുപക്ഷവും ഭരണകക്ഷിയായ തൃണമൂലും നടത്തുന്നത്. ബി.ജെ.പി നിരന്തരം ഉന്നയിക്കുന്ന ഈ ആരോപണത്തെ ന്യായീകരിക്കുന്ന കത്താണ് പുറത്തുവിടുന്നതെന്ന് ബി.ജെ.പി ദേശീയ ഐ.ടി ചുമതലയുള്ള അമിത് മാളവ്യ പറഞ്ഞു. ഇന്നലെ മന്നാൻ സോണിയയ്‌ക്ക് അയച്ച കത്താണ് അമിത് മാളവ്യ സമൂഹമാദ്ധ്യമങ്ങളിലൂടെ പരസ്യമാക്കിയത്.
Comments