ന്യൂഡൽഹി: പ്രധാനമന്ത്രിക്ക് പുറകേ മറുപടി പ്രസംഗത്തിൽ വികാരാധീനനായി ഗുലാം നബി ആസാദും. രാജ്യസഭയിലെ തന്റെ കാലാവധി അവസാനിക്കു ന്നതുമായി ബന്ധപ്പെട്ട യാത്രയയപ്പ് ചടങ്ങിൽ നന്ദി പറയുകയായിരുന്നു ഗുലാം നബി ആസാദ്. താനൊരു യഥാർത്ഥ ഹിന്ദുസ്ഥാനി മുസ്ലീമാണെന്ന് ആസാദ് തന്റെ പ്രസംഗത്തിനിടെ പറഞ്ഞു.
‘തന്റെ പല പൂർവ്വികർക്കൊപ്പം പാകിസ്താനിലേക്ക് പോകേണ്ട ഗതികേട് ഉണ്ടാകാഞ്ഞതിൽ താൻ ഭാഗ്യവാനാണെന്നും രാജ്യസഭാ പ്രതിപക്ഷ നേതാവ് പറഞ്ഞു. താനെന്നും ഇന്ത്യയെ സ്വർഗ്ഗമായി കണ്ട വ്യക്തിയാണ്. സ്വാതന്ത്ര്യം ലഭിച്ച ശേഷമാണ് താനുണ്ടായത്. അതിനാൽ തന്നെ പാകിസ്താനിലേക്ക് പോകേണ്ട സാഹചര്യം ഉണ്ടായില്ല. താനെന്നും ഹിന്ദുസ്ഥാനി മുസ്ലീം എന്ന നിലയിൽ ഏറെ അഭിമാനം കൊള്ളുകയാണ്.’ ഗുലാം നബി ആസാദ് പറഞ്ഞു.
താൻ മുഖ്യമന്ത്രിയായിരിക്കേ ജമ്മുകശ്മീരിലുണ്ടായ ഭീകരാക്രമണത്തെയും ഗുലാം നബി പരാമർശിച്ചു. ഭീകരതയും മതതീവ്രവാദവും ഇവിടെ തന്നെ ഇല്ലാതാകണമെന്നും ഗുലാം നബി ആസാദ് പറഞ്ഞു. താൻ കോൺഗ്രസ്സിന്റെ ജനറൽ സെക്രട്ടറി ആയിരിക്കേയാണ് രാജ്യസഭയിലെത്തുന്നത്. ഇന്ദിരാഗാന്ധി അടൽബിഹാരി വാജ്പേയിയോട് കാര്യങ്ങൾ ചോദിച്ച് മനസ്സിലാക്കിയിരുന്ന കാലഘട്ടം തനിക്ക് പ്രചോദനമായിരുന്നുവെന്നും ഗുലാം നബി ആസാദ് പറഞ്ഞു.
Comments