ലോകത്ത് ഇന്നോളം നടന്ന കണ്ടുപിടിത്തുങ്ങളിൽ ഏറ്റവും സുപ്രധാനമായ ഒന്നായി വിശേഷിപ്പിക്കാവുന്നതാണ് പോളിയോ വാക്സിന്റേത്. സമൂഹത്തിന് ഏറെ വെല്ലുവിളിയായിരുന്ന പോളിയോ എന്ന മാറാ രോഗത്തെ എന്നന്നേക്കുമായി തുടച്ചു നീക്കാൻ പോളിയോ വാക്സിന്റെ കണ്ടു പിടിത്തത്തിലൂടെ സാധിച്ചു. പോളിയോയെ പ്രതിരോധിക്കാൻ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾ ഇന്നും ഈ വാക്സിൻ ഉപയോഗിച്ച് പോരുന്നുണ്ട്. കൃത്യമായി വാക്സിൻ നൽകുന്നതിലൂടെ പോളിയോയെ പൂർണ്ണമായും തുടച്ചു നീക്കിയ രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. ശാസ്ത്ര ലോകത്തിന് മുതൽകൂട്ടായ പോളിയോ വാക്സിന്റെ കണ്ടുപിടിത്തവും തുടർന്നുള്ള വിശേഷങ്ങളുമാണ് വേൾഡ് ഓഫ് ഇൻവെൻഷൻസിന്റെ ഈ അദ്ധ്യായത്തിൽ നാം പരിചയപ്പെടാൻ പോകുന്നത്.
ലോകത്തെ ഒരു കാലത്ത് പ്രതിസന്ധിയിലാഴ്‌ത്തിയിരുന്ന പോളിയോ രോഗത്തെ പ്രതിരോധിക്കുന്നതിനുള്ള വാക്സിൻ അമേരിക്കയിലാണ് രൂപം കൊണ്ടത്. വികസനത്തിൽ മറ്റ് രാജ്യങ്ങളെക്കാൾ മുന്നിട്ടു നിന്നിരുന്നു എങ്കിലും, അമേരിക്കൻ ജനതയുടെ ഭൂരിഭാഗവും പോളിയോ രോഗത്തിന്റെ ഇരകളായിരുന്നു. 1952 ൽ മാത്രം അമേരിക്കയിൽ 57,628 പോളിയോ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. രോഗ കാരണമോ, എങ്ങിനെ പ്രതിരോധിക്കുമെന്നോ അറിയാതെ ശാത്രലോകം പകച്ചു നിന്നു.
ഇതിനിടെയാണ് അമേരിക്കയിലെ പ്രമുഖ ശാസ്ത്രജ്ഞരിൽ ഒരാളായ ജോനോസ് എഡ്വാർഡ് സാൾക്ക് പോളിയോ രോഗത്തിനുള്ള മരുന്ന് കണ്ടെത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചത്. പോളിയോ രോഗത്തെക്കുറിച്ച് പഠനം നടത്തിവരുകയായിരുന്നു അദ്ദേഹം. രാവും പകലും ഇല്ലാതെ അദ്ദേഹം പോളിയോയ്‌ക്ക് മരുന്ന് കണ്ടെത്താനുള്ള ശ്രമം തുടർന്നു. അദ്ദേഹത്തിന്റെ നിരന്തര ശ്രമം 1952 ൽ തന്നെ ഫലപ്രാപ്തിയിലെത്തി. പോളിയോക്കെതിരെ ആദ്യത്തെ മരുന്ന് കണ്ടെത്തി. മരുന്നിന് പോളിലിമിറ്റിസ് എന്ന് പേരും നൽകി. ജീവനില്ലാത്ത പോളിയോ വൈറസുകളെ ഉപയോഗിച്ചായിരുന്നു അദ്ദേഹം പോളിലിമിറ്റസ് നിർമ്മിച്ചത്. ജീവനില്ലാത്ത പോളിയോ വൈറസുകൾക്ക് കൂടുതൽ പ്രതിരോധ ശേഷിയുണ്ടെന്നും, ഇവ ഒരിക്കലും ദോഷകരമാകില്ലെന്നുമുള്ള കണ്ടെത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്.
സ്വയം സ്വീകരിച്ചും, ഭാര്യയ്‌ക്കും മക്കൾക്കും നൽകിയും സാൾക്ക് വാക്സിന്റെ ഫലപ്രാപ്തിയും പരീക്ഷിച്ചു. പിന്നീട് അദ്ദേഹത്തിന്റെ സുഹൃത്തായിരുന്ന തോമസ് ഫ്രാൻസിസ് ജൂനിയർ എന്ന മൈക്രോ ബയോളജിസ്റ്റ് 1953 ൽ 18,30,000 സ്‌കൂൾ കുട്ടികൾക്ക് വാക്സിൻ നൽകി ഫലപ്രാപ്തി ലോകത്തിന് മുൻപിൽ തെളിയിച്ചു. ഇതിന് പിന്നാലെ 1955 ൽ വാക്സിൻ പൊതുജനങ്ങൾക്ക് നൽകുകയും ചെയ്തു.
സിറിഞ്ച് ഉപയോഗിച്ച് കുത്തിവെയ്‌ക്കുന്നതായിരുന്നു സാൾക്കിന്റെ പോളിലിമിറ്റസ് വാക്സിൻ. ഇന്ന് കാണുന്ന വായിൽ ഒഴിച്ച് നൽകുന്ന തുള്ളിമരുന്ന് കണ്ടുപിടിച്ചത് 1961 ലാണ്. മറ്റൊരു അമേരിക്കക്കാരനായിരുന്നു ഈ കണ്ടുപിടിത്തത്തിനും പിന്നിൽ. സാൾക്കിന്റെ പരീക്ഷണങ്ങളെ ചുവടുപിടിച്ചുകൊണ്ട് ആൽബർട്ട് സബിൻ എന്ന ശാസ്ത്രജ്ഞനാണ് വായിൽ ഒഴിച്ചു കൊടുക്കാവുന്ന വാക്സിൻ കണ്ടുപിടിച്ചത്. നൽകാൻ എളുപ്പമായതുകൊണ്ടുതന്നെ സബിന്റെ വാക്സിൻ എളുപ്പം പ്രചാരം എന്നാൽ. എന്നാൽ പിന്നീട് രാജ്യത്ത് പോളിയോ കേസുകൾ റിപ്പോർട്ട് ചെയ്തതോടെ സാൾക്കിന്റെ വാക്സിൻ തന്നെ തുള്ളി മരുന്നായി ഉപയോഗിക്കാൻ തുടങ്ങി.
Comments