ന്യൂഡൽഹി: 2011ൽ നടന്ന ലോകകപ്പ് സെമി ഫൈനൽ മത്സരത്തിൽ മുൻ പാകിസ്താൻ താരം ഷഹീദ് അഫ്രീദി രാഷ്ട്രീയം കലർത്തിയെന്ന് മുൻ ഇന്ത്യൻ താരവും എംപിയുമായ ഗൗതം ഗംഭീർ. മത്സരത്തിൽ കശ്മീരിന് വേണ്ടി ടോസ് നേടുമെന്ന് അഫ്രീദി പറഞ്ഞെന്നും എന്നാൽ തന്റെ മറുപടി വ്യത്യസ്തമായിരുന്നു എന്നും ഗംഭീർ വ്യക്തമാക്കി.
‘2011ലെ ലോകകപ്പ് സെമി ഫൈനലിൽ കശ്മീരിന് വേണ്ടി ടോസ് വിജയിക്കും എന്ന് അഫ്രീദി പറഞ്ഞിരുന്നു. മത്സരം നമ്മളാണ് ജയിച്ചത്. എന്നാൽ അഫ്രീദിയുടെ പ്രസ്താവന എന്നെ ചിരിപ്പിച്ചു. ഞങ്ങൾക്ക് പാകിസ്താനിലെ പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിക്കേണ്ട ആവശ്യമില്ല. പിന്നെ എന്തിനാണ് അവർ നമ്മുടെ കാര്യങ്ങൾ ചർച്ച ചെയ്യുന്നത്? അവർക്ക് അവരുടെ കാര്യം നോക്കിയാൽ മതി. നമ്മുടെ കാര്യം നോക്കാൻ നമുക്ക് അറിയാം’. ഗംഭീർ പറഞ്ഞു.
അഫ്രീദി ടോസിനെ പോലും രാഷ്ട്രീയവത്ക്കരിക്കുകയാണ് ഉണ്ടായത്. എന്നാൽ ആരും ഇത് അംഗീകരിച്ചില്ല. മത്സരം ഇന്ത്യ വിജയിച്ചു. ഇന്ത്യയുടെ വിജയം മുംബൈ ഭീകരാക്രമണത്തിന് ഇരയായവർക്കാണ് താൻ സമർപ്പിച്ചതെന്നും ഗംഭീർ വ്യക്തമാക്കി. ഭീകരവാദം അവസാനിപ്പിക്കാതെ പാകിസ്താനുമായി ക്രിക്കറ്റ് കളിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Comments