ധാക്ക: കൊറോണ വൈറസ് വ്യാപനത്തിനിടയിൽ ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ബന്ധം ദൃഢമായതിനെ പ്രശംസിച്ച് വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ. കൊറോണ പ്രതിസന്ധിക്കിടയിലും അയൽരാജ്യങ്ങളെ ഇന്ത്യ സഹായിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ അയൽപ്പക്ക നയത്തിന്റ ഭാഗമായി ബംഗ്ലാദേശ് സന്ദർശനത്തെത്തിയതായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബംഗ്ലാദേശ് സന്ദർശനത്തിന് മുന്നോടിയായി സ്ഥിതിഗതികൾ വിലയിരുത്താനായാണ് ജയ്ശങ്കറിന്റെ സന്ദർശനം.
ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി എ കെ അബ്ദുൾ മൊമെനുമായി ജയ്ശങ്കർ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഇരു രാജ്യങ്ങളും നയതന്ത്ര ബന്ധം ദൃഢമാക്കുന്നതിനെ കുറിച്ചുള്ള കാര്യങ്ങൾ ഇരുവരും ചർച്ച ചെയ്തു. ഇരു രാജ്യങ്ങളും തമ്മുലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനെ കുറിച്ചും സഹകരണം വർധിപ്പിക്കുന്നതിനെ കുറിച്ചും ചർച്ച നടത്തി.
ഇന്ത്യാ- ബംഗ്ലാദേശ് അതിർത്തിയിലുണ്ടാകുന്ന പ്രശ്നങ്ങളും ചർച്ചാ വിഷയമായി. മാർച്ച് 26 നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗ്ലാദേശ് സന്ദർശിക്കുന്നത്. ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ 50 വാർഷികത്തോടനുബന്ധിച്ചാണ് അദ്ദേഹം ബംഗ്ലാദേശ് സന്ദർശിക്കുന്നത്. കൊറോണ വൈറസ് വ്യാപനം റിപ്പോർട്ട് ചെയ്തതിന് ശേഷം പ്രധാനമന്ത്രി സന്ദർശിക്കാനൊരുങ്ങുന്ന ആദ്യ വിദേശ രാജ്യമാണ് ബംഗ്ലാദേശ്.
Comments