ദുബായ്: ഇംഗ്ലണ്ടിനെതിരായ മികച്ച പ്രകടനം തുടരുന്ന ടീം ഇന്ത്യയുടെ യുവതാരങ്ങൾ ഐ.സി.സി റാങ്കിലും നേട്ടങ്ങൾ കൊയ്യുന്നു. പരമ്പരയിലെ ആവേശമായ ഋഷഭ് പന്തും സീനിയർ താരം അശ്വിനുമാണ് തുടർച്ചായ രണ്ടാം മാസത്തിലും റാങ്കിംഗ് നേട്ടം സ്വന്തമാക്കിയത്. തന്റെ കരിയറിലെ ഏറ്റവും മികച്ച ബാറ്റിംഗ് നേട്ടമായ 7-ാം സ്ഥാനമാണ് ഋഷഭ് പന്തിന് സ്വന്തമായിരിക്കുന്നത്. ഏഴു സ്ഥാനങ്ങളാണ് ഒറ്റയടിക്ക് ഋഷഭ് പന്ത് മറികടന്നത്. ഇന്ത്യൻ ക്രിക്കറ്റിലെ ഏക്കാലത്തേയും ഹരമായി മാറി വിക്കറ്റ് കീപ്പറായ ധോണിയേയും മറികടന്നാണ് പന്തിന്റെ മുന്നേറ്റം. ആദ്യ പത്തിലെത്തുന്ന ഇന്ത്യൻ വിക്കറ്റ് കീപ്പർ പന്ത് മാത്രമാണ്.
അഹമ്മദാബാദിലെ അവസാന ടെസ്റ്റിലെ 101 റൺസ് പ്രകടനമാണ് വഴിത്തിരി വായത്. ആകെ 747 റേറ്റിംഗ് പോയിന്റുകളാണ് പന്ത് നേടിയിരിക്കുന്നത്. 7-ാം സ്ഥാനത്തെത്തുന്ന ഇന്ത്യയിലെ 15-ാം ബാറ്റ്‌സ്മാനായി പന്ത് മാറി. ഒപ്പം ഇത്രയധികം പോയിന്റ് നേടുന്ന ഇന്ത്യയിലെ ആദ്യ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനുമായി. ബാറ്റിംഗ് റാങ്കിംഗിൽ പന്തിനൊപ്പം 5-ാം സ്ഥാനത്ത് വിരാട് കോഹ്ലിയും 7-ാം സ്ഥാനം പങ്കിട്ട് രോഹിത് ശർമ്മയും നിലയുറപ്പിച്ചിരിക്കുകയാണ്.
ടെസ്റ്റ് ക്രിക്കറ്റിലെ ബൗളർമാരിൽ ഒറ്റമാസം കൊണ്ട് രവിചന്ദ്രൻ അശ്വിനും മുന്നേറി. ലോക റാങ്കിംഗിൽ അശ്വിൻ രണ്ടാം സ്ഥാനത്തേക്കാണ് എത്തിയത്. ഒന്നാം സ്ഥാനം ന്യൂസിലാന്റിന്റെ പാറ്റ്കമ്മിൻസാണ്. ആകെ 850 റേറ്റിംഗ് പോയിന്റാണ് അശ്വിനുള്ളത്. 2017ന് ശേഷം ആദ്യമായാണ് അശ്വിൻ മുന്നേറുന്നത്.
Comments