ഒട്ടാവ: ചൈനയുമായി സമീപകാലത്തൊന്നും ബന്ധം മെച്ചപ്പെടില്ലെന്ന് കാനഡ. നിരവധി കനേഡിയൻ പൗരന്മാരെ അകാരണമായി തടവിലാക്കിയ നിരവധി കനേഡിയൻ പൗരൻമാരെ ഇതുവരെ വിട്ടയയ്ക്കാത്തതാണ് കാനഡയുടെ പ്രതിഷേധത്തിന് കാരണം. ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താൻ ചൈനയ്ക്ക് യാതൊരു താൽപ്പര്യവുമില്ല. സൈനിക ഭരണകൂടമാണ് ബിജീംഗിന്റേത്. ജനാധിപത്യമൂല്യങ്ങളെന്തെന്ന് അവർക്കറിയില്ലെന്നും കാനേഡിയൻ റിപ്പോർട്ടിൽ പറയുന്നു. ആൻഗസ് റീഡെന്ന പഠന സ്ഥാപനത്തിന്റെ സർവ്വേ റിപ്പോർട്ടിലാണ് ചൈനയ്ക്കെതിരായി വലിയ അതൃപ്തി പുറത്തുവന്നത്.
കാനഡയുടെ മുൻ നയതന്ത്ര ഉദ്യോഗസ്ഥൻ മൈക്കിൾ കോവ്റിഗിനേയും വ്യവസായി മൈക്കിൾ സ്പാവോറിനേയും വിട്ടുനൽകുന്ന കാര്യത്തിൽ ചൈന നയം വ്യക്തമാക്കാത്തതിലും എല്ലാ വിഭാഗം ജനങ്ങൾക്കും വൻ എതിർപ്പാണുള്ളത്. 800 ദിവസങ്ങളായി കനേഡിയൻ പൗരന്മാർ ജയിലിലാണ്. കാനഡ തടവിലാക്കി യിരിക്കുന്ന വേവേ മൊബൈൽ കമ്പനി സാമ്പത്തികകാര്യ മേധാവി മെംഗ് വാൻഷൂവിനെ വിട്ടുകിട്ടാത്തതിന് പകരം വീട്ടിയാണ് ചൈന കനേഡിയൻ ഉദ്യോഗസ്ഥരെ തടവിലാക്കിയത്.
Comments