ന്യൂഡൽഹി: രാജ്യത്തെ രണ്ടാം ഘട്ട കൊറോണ വാക്സിനേഷന്റെ ഭാഗമായി കേന്ദ വിദേശകാര്യ സഹമന്ത്രി വി. മുരളീധകൻ. അദ്ദേഹം കൊറോണ പ്രതിരോധ വാക്സിൻ സ്വീകരിച്ചു. നരേന്ദ്രമോദി സർക്കാരിന്റെ ഏറ്റവും വലിയ വാക്സിൻ യജ്ഞത്തിൽ പങ്കാളിയാകാനായതിൽ സന്തോഷമെന്ന് വാക്സിനേഷന് ശേഷം മന്ത്രി പ്രതികരിച്ചു.
മഹാമാരിയ്ക്കെതിരായ പോരാട്ടത്തിൽ ഡോക്ടർമാർ, നഴ്സുമാർ, ആരോഗ്യ പ്രവർത്തകർ എന്നിവരോട് നന്ദിയുണ്ട്. എല്ലാവരും വാക്സിൻ സ്വീകരിക്കണമെന്നും കൊറോണ മുക്ത ലോകത്തിനായി പ്രതീക്ഷിക്കുന്നതായും മുരളീധരൻ പറഞ്ഞു. 28 ദിവസങ്ങൾക്ക് ശേഷം അദ്ദേഹം വാക്സിന്റെ രണ്ടാം ഡോസ് സ്വീകരിക്കും. 60 വയസിന് മുകളിൽ പ്രായമുള്ളവർക്കും 45 വയസിന് മുകളിലുള്ള രോഗബാധിതർക്കുമാണ് ഇപ്പോൾ കുത്തിവെപ്പ് ആരംഭിച്ചിരിക്കുന്നത്.
രാജ്യത്ത് രണ്ടാം ഘട്ട വാക്സിനേഷൻ മാർച്ച് ഒന്നിനാണ് ആരംഭിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി വാക്സിൻ സ്വീകരിച്ചാണ് രണ്ടാം ഘട്ടത്തിന് തുടക്കമിട്ടത്. ആഭ്യന്തരമന്ത്രി അമിത് ഷാ, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്, ആരോഗ്യ മന്ത്രി ഹർഷ വർദ്ധൻ, നിയമ മന്ത്രി രവി ശങ്കർ പ്രസാദ് തുടങ്ങിയവർ രണ്ടാം ഘട്ട വാക്സിനേഷന്റെ ഭാഗമായി ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചിരുന്നു.
Comments