വാഷിംഗ്ടൺ: ഇന്ത്യ-റഷ്യ ആയുധ ഇടപാടിൽ ആശങ്കവേണ്ടെന്ന് അമേരിക്കൻ സൈനിക ജനറലിന്റെ ഉറപ്പ്. വാഷിംഗ്ടണിലെ ജനപ്രതിനിധികളുടേയും സൈനിക മേഖല ശ്രദ്ധിക്കുന്ന സെനറ്റർമാരുടേയും യോഗത്തിലാണ് ഇന്ത്യയെ പിന്തുണച്ച് സൈനിക ജനറലിന്റെ വിശദീകരണം നടന്നത്. അഡ്മിറൽ ജോൺ അക്വിലിനോയാണ് ഇന്ത്യയുടെ ആയുധ നയത്തെ പിന്തുണച്ച് സംസാരിച്ചത്.
റഷ്യയുമായുള്ള ആയുധ ഇടപാടുകളിൽ നിന്നും ഇന്ത്യയെ പുറകോട്ട് വലിക്കണമെന്ന വിഷയമാണ് ചർച്ചയായത്. എസ്-400 മിസൈൽ ലോഞ്ചറുകളടക്കം ഇന്ത്യ റഷ്യയുമായുള്ള ധാരണയ്ക്ക് മേലാണ് പ്രതിനിധികൾ ആശങ്ക രേഖപ്പെടുത്തിയത്.
ഇന്ത്യ-റഷ്യ ബന്ധത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെന്നും ഇന്ത്യയുടെ വടക്കൻ അതിർത്തിയിലെ ചൈനയുടേയും പാകിസ്താന്റേയും ഭീഷണി നിസ്സാരമല്ലെന്നും ജനറൽ പറഞ്ഞു. റഷ്യയിൽ നിന്നും എസ്-400 ഇന്ത്യ സ്വീകരിച്ചാൽ ഉപരോധം ഏർപ്പെടുത്തണമെന്ന ഒരു സെനറ്ററുടെ അഭിപ്രായത്തെ സൈനിക മേധാവി തള്ളി.
ഇന്ത്യ ഇന്ന് അമേരിക്കയ്ക്ക് ലഭിച്ചിരിക്കുന്ന ഏറ്റവും ശക്തിയേറിയ പങ്കാളിയാണ്. ആഗോള സൈനിക രംഗം, വാണിജ്യം, ശാസ്ത്രസാങ്കേതികം ബഹിരാകാശം, മരുന്ന് നിർമ്മാണം തുടങ്ങി നിരവധി മേഖലയിൽ ഇന്ത്യ സുതാര്യവും കാര്യക്ഷമതയും ലോകനന്മയും ഉറപ്പാക്കുന്ന രാജ്യമാണെന്ന് അഡ്മിറൽ ജോൺ വ്യക്തമാക്കി. ഏഷ്യൻ മേഖലയിൽ ചൈനയുടെ നീക്കത്തെ പ്രതിരോധിക്കാൻ ഇന്ത്യയോളം കഴിവുള്ള ഒരു രാജ്യമില്ലെന്നും അഡ്മിറൽ ജോൺ മറുപടി നൽകി.
Comments