ന്യൂഡൽഹി: ബാങ്ക് തട്ടിപ്പുകേസ്സിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് 51.40 കോടി മൂല്യം വരുന്ന വസ്തുവകകൾ കണ്ടുകെട്ടി. ഇഷൂ നാരംഗിന്റെ പേരിലുണ്ടായിരുന്ന വസ്തുവകകളാണ് കണ്ടുകെട്ടിയത്. ബാങ്ക് തട്ടിപ്പുകേസ്സിലാണ് ക്യോറീ ഒറേമിൻ ലിമിറ്റഡ് എന്ന സ്ഥാപന ഉടമയായ ഇഷൂ നാരംഗ് പ്രതിയായത്. ആന്ധ്രാപ്രദേശിലെ വിജയനഗരത്തിലേയും തെലങ്കാനയിലെ ശങ്കർപ്പള്ളിയിലേയും വസ്തുവകകളാണ് കണ്ടുകെട്ടിയത്.
സി.ബി.ഐയാണ് കേസ്സ് അന്വേഷിച്ചത്. സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയാണ് പണം തട്ടിപ്പു സംബന്ധിച്ച് പരാതി നൽകിയത്.62.74 കോടിരൂപയുടെ തട്ടിപ്പാണ് ക്യോറീ ഒറേമിൻ ലിമിറ്റഡ് നടത്തിയതെന്നാണ് പരാതി. ഇതിന് പുറമേ ബാങ്ക് ഓഫ് മഹാരാഷ്‌ട്രയും ഐ.സി.സി.ഐയും ക്യോറീ ഒറേമിൻ ലിമിറ്റഡിനെതിരെ പരാതി നൽകിയിരുന്നു. ഒരു ബാങ്കിൽ നിന്ന് 43 കോടിയും മറ്റൊരു ബാങ്കിൽ നിന്ന് 29.58 കോടിരൂപയും തട്ടിച്ചെന്നാണ് കേസ്സ്.
Comments