ന്യൂഡൽഹി: തെരഞ്ഞെടുപ്പ് ആരംഭിച്ചതോടെ ഏങ്ങനേയും കളംപിടിക്കാനുള്ള മമതയുടെ കുന്ത്രങ്ങൾക്ക് ചുട്ടമറുപടിയുമായി ബി.ജെ.പി കേന്ദ്രനേതാക്കൾ. മമതയുടെ ഗോത്രംപറഞ്ഞുള്ള വർഗ്ഗീയ ധ്രുവീകരണ ശ്രമത്തിനെതിരെ കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ് നേരിട്ട് രംഗത്തെത്തി. സ്വന്തം ഗോത്രം പറഞ്ഞ് ജനങ്ങളിൽ ജാതി-മത ധ്രുവീകരണം മമത നടത്തുന്നുവെന്നാണ് ബി.ജെ.പി ആരോപണം. നന്ദിഗ്രാമിൽ തെരഞ്ഞെടുപ്പ് പ്രചാരത്തിലുടനീളം സ്വന്തം ഗോത്രം പറഞ്ഞുള്ള മമതയുടെ വർഗ്ഗീയ തന്ത്രത്തെ ബി.ജെ.പി സമർത്ഥമായി നേരിടുകയാണ്.
പശ്ചിമബംഗാളിൽ അനധികൃതമായി താമസിക്കുന്ന രോഹിംഗ്യൻ ഭീകരരുടെ ഗോത്രംകൂടി പറയണമെന്നാണ് ഗിരിരാജ് സിംഗ് തിരിച്ചടിച്ചത്. നുഴഞ്ഞു കയറിയവർക്ക് പൗരത്വം കൊടുത്തുകൊണ്ട് പല കേന്ദ്രങ്ങളും സ്വന്തം മമത സ്വാധീനമേഖലയാക്കുകയാണ്. മമതയുടെ കുതന്ത്രങ്ങൾ ബംഗാൾ ജനത തിരിച്ചറിഞ്ഞെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ് പറഞ്ഞു.
നന്ദിഗ്രാമിലെ തെരഞ്ഞെടുപ്പ് റാലിയിലാണ് തന്റെ ഗ്രോത്രവും വിശ്വാസവും പറഞ്ഞുകൊണ്ട് മമത പ്രസംഗിച്ചത്. ഒരു ക്ഷേത്രത്തിൽ പൂജാരി ഗോത്രം ചോദിച്ചപ്പോൾ ഞാൻ ഒരു മനുഷ്യനാണെന്ന് അഭിമാനത്തോടെ പറഞ്ഞു. എന്റെ ഗോത്രം ഷാൻഡില്യയായിട്ടും എനിക്കത് പറയാൻ തോന്നിയില്ല എന്നാണ് മമത പ്രസംഗിച്ചത്. ബംഗാളിലെ ബ്രാഹ്മണ സമൂഹത്തിലെ ഏറ്റവും ഉന്നതരെന്ന് കരുതുന്ന എട്ട് ഗോത്രങ്ങളിലൊന്നാണ് ഷാൻഡില്യ. മമത താൻ സ്വയം ഉന്നത കുലജാതയാണെന്ന് വളരെ സമർത്ഥമായി തന്റെ യോഗത്തിലൂടെ പറഞ്ഞാണ് വോട്ട് അഭ്യർത്ഥിച്ചതെന്ന് ഗിരിരാജ് പ്രസംഗം ചൂണ്ടിക്കാട്ടി പറഞ്ഞു.
Comments